സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും പ്രഡിഡണ്ടും ഉൾപ്പടെ നൂറോളം പേർ സിപിഐയിൽ

By Desk Reporter, Malabar News
CPIM members in CPI
Ajwa Travels

തിരുവനന്തപുരം: കടയ്‌ക്കാവൂരില്‍ നൂറോളം സിപിഎം പ്രാദേശിക നേതാക്കള്‍ സിപിഐയിലേക്ക്. മുന്‍ ലോക്കല്‍ സെക്രട്ടറിയും ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന കെ സുഭാഷ് ഉൾപ്പടെ ഉള്ളവരാണ് സിപിഎം വിട്ടത്. കടയ്‌ക്കാവൂരില്‍ നടന്ന സമ്മേളനത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണന്റെ സാന്നിധ്യത്തിലാണ് സിപിഐ പ്രവേശനം.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങളാണ് ഭിന്നിപ്പിന് വഴിയൊരുക്കിയത്. ഇക്കാര്യം ഉയര്‍ത്തി സിപിഎം ആറ്റിങ്ങല്‍ ഏരിയാ കമ്മിറ്റി മുന്‍പാകെ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തദ്ദേശ ഭരണസമിതി തിരഞ്ഞെടുപ്പിൽ നിന്നും പരാതിക്കാരെ ഔദ്യോഗിക പക്ഷം പൂര്‍ണമായി ഒഴിവാക്കുകയും ചെയ്‌തിരുന്നു.

മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന കെ വിലാസിനി, ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് ഷമാംബീഗം, ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ഏരിയ വൈസ് പ്രസിഡണ്ടും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും കടയ്‌ക്കാവൂര്‍ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്‌ഥിരം സമിതി മുന്‍ ചെയര്‍മാനുമായ ആര്‍ പ്രദീപ്, സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി സിപി ജോയ്, ഡിവൈഎഫ്‌ഐ കടയ്‌ക്കാവൂര്‍ മുന്‍ പഞ്ചായത്ത് സെക്രട്ടറിയും സിപിഎം കല്ലൂര്‍ക്കോണം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സുരേഷ് ബാബു, സിപിഎം പ്രവർത്തകർ ആയിരുന്ന സുബൈര്‍ റാവുത്തര്‍, സദാശിവന്‍, തങ്കി സദാശിവന്‍ എന്നിവരാണ് നൂറു കണക്കിനു പ്രവര്‍ത്തകരോടൊപ്പം സിപിഐയില്‍ ചേര്‍ന്നത്.

Most Read:  ഭവാനിപ്പൂർ തിരഞ്ഞെടുപ്പിന് സ്‌റ്റേയില്ല; ഹരജി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE