മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചയാളെ വാഹനമിടിപ്പിച്ച സംഭവം; കാർ പിടിച്ചെടുത്തു

By News Desk, Malabar News
Ajwa Travels

കൊച്ചി: പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയത് ചോദ്യം ചെയ്‌ത കോർപറേഷൻ കൗൺസിലറുടെ ഭർത്താവിനെ വാഹനമിടിപ്പിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. അപകടപ്പെടുത്താൻ ശ്രമിച്ച കാർ പോലീസ് പിടിച്ചെടുത്തു. പ്രതി ആനന്ദ് ഇപ്പോഴും ഒളിവിലാണ്. കൊച്ചി കോർപറേഷൻ യുഡിഎഫ് കൗൺസിലർ സുജയുടെ ഭർത്താവ് ലോനപ്പനെയാണ് അപായപ്പെടുത്താൻ ശ്രമിച്ചത്.

ഓഗസ്‌റ്റ്‌ 19നാണ് കേസിനാസ്‌പദമായ സംഭവം. കൊച്ചി കടവന്ത്രയിൽ രാത്രി 9 മണിയോടെ മാലിന്യം തള്ളാനെത്തിയ കാർ ലോനപ്പൻ തടയുകയായിരുന്നു. വാക്കുതർക്കത്തിന് ഒടുവിൽ നിക്ഷേപിച്ച മാലിന്യം തിരികെയെടുപ്പിച്ച് കാറുടമയെ തിരിച്ചയക്കുകയും ചെയ്‌തു. എന്നാൽ, അൽപ സമയത്തിന് ശേഷം വാഹനവുമായി തിരികെയെത്തിയ പ്രതി ആനന്ദ് ലോനപ്പൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തുകയായിരുന്നു. പരിക്കേറ്റ ലോനപ്പൻ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

പരാതിയെ തുടർന്ന് സൗത്ത് പോലീസ് വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതും കാർ കണ്ടെത്തിയതും. കോർപറേഷൻ വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യം വേർതിരിക്കുന്ന സ്‌ഥലത്ത് ആളുകൾ മാലിന്യം നിക്ഷേപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് ലോനപ്പന്റെ നേതൃത്വത്തിൽ കാവലിരുന്നത്. ഇതിനിടെയായിരുന്നു അക്രമം.

Also Read: കിറ്റിലെ ഏലം നിലവാരം കുറഞ്ഞത്; അഴിമതി ആരോപണവുമായി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE