കേരളത്തിൽ ആണവനിലയം: പ്രാരംഭചര്‍ച്ച പോലും നടന്നിട്ടില്ല; മന്ത്രി കൃഷ്‍ണൻ കുട്ടി

സംസ്‌ഥാനത്ത് ആണവ നിലയം സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്‌ഇബി ചെയര്‍മാനും സംഘവും ന്യൂക്ളിയർ പവര്‍ കോര്‍പ്പറേഷനുമായി ചര്‍ച്ചകൾ ആരംഭിച്ചു എന്ന വാർത്ത വൈദ്യുത മന്ത്രി കെ കൃഷ്‌ണൻകുട്ടി നിഷേധിച്ചു.

By Desk Reporter, Malabar News
Nuclear power plant Kerala
Rep. Image | EM’s Freepik | User ID: 140976548
Ajwa Travels

കോഴിക്കോട്‌: കേരളത്തിൽ ആണവ നിലയം സ്‌ഥാപിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്‌ത വിരുദ്ധമാണെന്നും ഇത്തരമൊരു ചർച്ച ആരംഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി. ആണവ നിലയത്തേക്കാൾ ദൂഷ്യഫലങ്ങള്‍ കുറഞ്ഞ തോറിയം നിലയമാണ് സംസ്‌ഥാനത്തിന് ഉചിതമെന്നും മന്ത്രി അഭിപ്രയപ്പെട്ടു.

പ്രാഥമിക ചര്‍ച്ചകള്‍പോലും നടന്നിട്ടില്ലാത്ത ഒരു വിഷയത്തിലാണ് വാർത്ത പ്രചരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ കൽപ്പാക്കത്ത് തോറിയം ഉപയോഗിച്ചുള്ള ജനറേറ്റര്‍ പ്രവര്‍ത്തിക്കുന്നത് പഠിക്കാനായി കെഎസ്ഇബിയുടെ സംഘം പോയിരുന്നു. ആണവ നിലയത്തില്‍ നിന്നുള്ള വൈദ്യുതി വാങ്ങലിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്‌തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ; ‘ആണവ നിലയത്തേക്കാൾ തോറിയം നിലയമാണ് സംസ്‌ഥാനത്ത്‌ ഉചിതമെന്നാണ് മനസിലാക്കുന്നത്. തോറിയത്തിന് ദൂഷ്യഫലങ്ങള്‍ കുറവാണ്. കൽപ്പാക്കത്ത് ഇത് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് ചര്‍ച്ചചെയ്‌തിട്ടുണ്ട്‌’. കേരളത്തിന് പുറത്താണെങ്കിലും നിലയം സ്‌ഥാപിച്ച് വെെദ്യുതി വിഹിതം വാങ്ങാം. ഇതെല്ലാം നയപരമായ തീരുമാനമാണ്. മുഖ്യമന്ത്രിയുമായി ആലോചിക്കേണ്ടതുണ്ട്’, മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞു.

MOST READ | ചന്ദ്രൻ ഭാവിയിൽ അഭയ കേന്ദ്രമായേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE