കൊല്ലം: തലവൂരിലെ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്ന സംഭവത്തില്‍ നടപടി. സംസ്‌ഥാന സർക്കാർ സ്‌ഥാപനമായ നിര്‍മിതിയുടെ കൊട്ടാരക്കര റീജണല്‍ എഞ്ചിനീയര്‍ ജോസ് ജെ തോമസിനെ സസ്‌പെൻഡ് ചെയ്‌തു. ആശുപത്രി നിര്‍മാണത്തിലെ മേല്‍നോട്ടത്തില്‍ വീഴ്‌ച വരുത്തിയതിനാണ് നടപടി.
നിര്‍മാണത്തിലെ പിഴവ് മൂലമാണ് ആശുപത്രിയുടെ സീലിങ് തകര്‍ന്നതെന്ന് നിര്‍മിതി കേന്ദ്രം ഡയറക്‌ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്‌നിക്കൽ ഓഫിസർ ആർ ജയൻ എന്നിവരുടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്‌ച രാത്രി പത്ത് മണിയോടെയാണ് ആശുപത്രിയിലെ സീലിങ് തകർന്ന് വീണത്. കെബി ഗണേഷ്‌കുമാർ എംഎൽഎയുടെ ആസ്‌തി വികസന ഫണ്ടിൽനിന്നും മൂന്ന് കോടി രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം പണിതത്. നിർമിതിക്കായിരുന്നു നിർമാണ ചുമതല.
Most Read: ‘ജോ ജോസഫിന്റെ വ്യാജ വീഡിയോ നിർമിച്ചത് വിഡി സതീശനും ക്രൈം നന്ദകുമാറും’; ഇപി ജയരാജന്‍



































