3ജി, 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അകലെ തന്നെ; ജമ്മു കശ്‌മീരിൽ വിലക്ക് തുടരും

By Team Member, Malabar News
Malabarnews_jammu kashmir
Representational image
Ajwa Travels

ശ്രീനഗര്‍ : 3ജി, 4ജി ഇന്റെര്‍നെറ്റ് സേവനങ്ങളുടെ വിലക്ക് ജമ്മു കശ്‌മീരില്‍ വീണ്ടും നീട്ടി. വിലക്ക് തുടരുമെന്ന് വ്യക്‌തമാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം ഉത്തരവ് പുറത്തിറക്കി. ഈ മാസം 26 ആം തീയതി വരെ വിലക്ക് തുടരുമെന്നാണ് ഉത്തരവില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്‌തമാക്കുന്നത്. ഗന്തര്‍ബാല്‍, ഉധംപൂര്‍ എന്നീ ജില്ലകള്‍ ഒഴികെ എല്ലായിടത്തും വിലക്ക് ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

ജമ്മു കശ്‌മീരില്‍ കഴിഞ്ഞ വര്‍ഷത്തോടെയാണ് ഇന്റര്‍നെറ്റ് സേവനകൾക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ജമ്മു കശ്‌മീരിന്റെ പ്രത്യേക ഭരണഘടനാ പദവി ഒഴിവാക്കിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു. ഇതിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കിയതിനെതിരെ സുപ്രീംകോടതിയില്‍ നിരവധി ഹരജികള്‍ സമര്‍പ്പിച്ചു. ഹരജികള്‍ പരിഗണിച്ച സുപ്രീംകോടതി വിലക്ക് ഏര്‍പ്പെടുത്തിയത് നടപടിക്രമങ്ങള്‍ പാലിച്ചല്ലെന്ന് വിധിച്ചു.

തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്‌മീരില്‍ 2ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്‌ഥാപിക്കാനുള്ള തീരുമാനത്തിലെത്തി. എങ്കിലും 3ജി, 4ജി സേവനങ്ങളുടെ വിലക്ക് വീണ്ടും തുടരുമെന്ന് സര്‍ക്കാര്‍ വ്യക്‌തമാക്കി. ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കശ്‌മീർ ജനത വീണ്ടും സാധാരണ നിലയിലേക്ക് എത്തിയെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുന്ന സാഹചര്യത്തിലും ഇന്റര്‍നെറ്റ് സേവനങ്ങളുടെ മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.

Read also : കേന്ദ്രത്തിന്റെ ദുരന്ത സഹായം 6 സംസ്‌ഥാനങ്ങൾക്ക്; കേരളത്തിന് ഇല്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE