കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ ഇന്ന് നടത്തിയ തിരച്ചിലിൽ ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. കാണാതായവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തിരച്ചിൽ.
എൻഡിആർഎഫ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്‌സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ് ഇന്ന് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ആഴ്‌ചകളിൽ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിളിച്ച പുനരധിവാസ ആലോചന യോഗത്തിൽ കാണാതായവരുടെ ബന്ധുക്കൾ ഇവിടെ വീണ്ടും തിരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
14 അംഗ ടീമിന് ഉപകരണങ്ങൾ എത്തിച്ചു നൽകാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ദുർഘട മേഖലയിലെ തിരച്ചിൽ ആയതിനാൽ സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷനും ഒരുക്കിയിരുന്നു. ആവശ്യമെങ്കിൽ എയർലിഫ്റ്റും സജ്‌ജമാക്കിയാണ് തിരച്ചിൽ നടത്തിയത്. കണ്ടെത്തിയ ആറ് ശരീരഭാഗങ്ങളും തിരിച്ചറിയാനായി മേപ്പാടിയിൽ എത്തിച്ചിട്ടുണ്ട്.
Most Read| ലൈംഗികാരോപണം; നടപടിയുമായി സർക്കാർ- അന്വേഷിക്കാൻ ഏഴംഗ ഐപിഎസ് സംഘം