ഒറ്റപ്പാലത്ത് വീട് കുത്തിത്തുറന്ന് കവർച്ച; 4 മണിക്കൂറിനുള്ളിൽ പ്രതികളിലൊരാളെ പിടികൂടി പോലീസ്

By Desk Reporter, Malabar News
robbery_2020 Aug 10
Representational Image
Ajwa Travels

ഒറ്റപ്പാലം: സുന്ദരയ്യർ റോഡിൽ ഡോക്ടർ ദമ്പതികൾ താമസിക്കുന്ന വീട്ടിൽ വാതിൽ കുത്തിതുറന്ന് കവർച്ച. ഒന്നര പവൻ സ്വർണ മാലയും 7,000 രൂപ വിലമതിക്കുന്ന വാച്ചും ഏതാനും വിദേശ കറൻസികളും ആണ് കവർച്ച പോയത്. അന്വേഷണം തുടങ്ങി 4 മണിക്കൂറിനുള്ളിൽ മോഷണ സംഘത്തിലെ ഒരാൾ പോലീസിന്റെ പിടിയിലായി. ഒറ്റപ്പാലം കാത്തിരകടവ് കാളംതൊടിയിൽ കാജാ ഹുസ്സൈൻ (47) ആണ് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് പിടിയിലായത്. മറ്റൊരു പ്രതി പോലീസിന്റെ വലയിലായതായും സൂചനയുണ്ട്. ഐഎംഎ വള്ളുവനാട് ശാഖ സെക്രട്ടറി ഡോ.വി. എസ്. വിനോദിൻറെ വാടക വീട്ടിലാണ് കവർച്ച നടന്നത്.

ശനിയാഴ്ച രാത്രി കുടുബത്തോടൊപ്പം ലക്കിടിയിലെ ഭാര്യ വീട്ടിലായിരുന്ന ഡോ. വിനോദ് ഇന്നലെ രാവിലെ ഏഴോടെ ഒറ്റപ്പാലത്തെ വീട്ടിൽ എത്തിയപ്പോൾ, ക്ലിനിക്കായി ഉപയോഗിക്കുന്ന മുൻവശത്തെ മുറിയുടെ വാതിൽ കുത്തിത്തുറന്ന നിലയിലായിരുന്നു. വീട്ടിലെ എല്ലാ മുറികളിലെയും അലമാരകളും ഷെൽഫുകളും തുറന്നു സാധന സാമഗ്രികൾ വാരിവലിച്ച് അലങ്കോലപ്പെടുത്തിയിരുന്നു. മോഷ്ട്ടാക്കൾ ഡൈനിങ് ഹാളിലിരുന്ന് മദ്യപിച്ചതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. മദ്യപിക്കാൻ ഉപയോഗിച്ച 2 ഗ്ലാസുകൾ മേശപുറത്തുണ്ടായിരുന്നു. ജില്ലാ പ്രിൻസിപ്പൽ ജഡ്ജിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്.

ഒറ്റപ്പാലം സിഐഎം സുജിത്തിന്റെ നേതൃത്വത്തിൽ പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കി. മറ്റ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ്ഐ വി. ഹേമലത, പിഎൽ ജോർജ്ജ്, ജേക്കബ് വർഗീസ്, കെ. ജയകുമാർ, സിഎസ് സാജിദ്, ദീപു ഉണ്ണിത്താൻ, മെയ്സൽ ഹക്കിം എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE