അരവിന്ദ് കെജ്‌രിവാൾ പ്രചാരണ ഗോദയിലേക്ക്; പ്രതീക്ഷയോടെ എഎപി

ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് ജാമ്യ കാലാവധി.

By Trainee Reporter, Malabar News
People will decide the CM candidate in Gujarat; Arvind Kejriwal
Ajwa Travels

ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലേക്ക്. നാലാം ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നത്.

തെക്കൻ ഡെൽഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിനെതിരെ ഒന്നിക്കാനാണ് കെജ്‌രിവാളിന്റെ ആഹ്വാനം. ഉച്ചയ്ക്ക് കെജ്‌രിവാളിന്റെ വാർത്താ സമ്മേളനവും ഉണ്ട്. ഇന്നത്തെ റാലിയെ വൻ ഗംഭീരമാക്കി മാറ്റാനാണ് ആംആദ്‌മി പാർട്ടി ഒരുങ്ങുന്നത്. കെജ്‌രിവാളിന്റെ വരവ് ‘ഇന്ത്യ’ മുന്നണിക്കും വൻ ഊർജമാണ് നൽകുന്നത്.

ഡെൽഹിയിലെ ഏഴും ഹരിയാനയിലെ മുഴുവൻ സീറ്റുകളിലും വൻ വിജയമാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്. എഎപിക്ക് ഏറെ സ്വാധീനമുള്ള ഡെൽഹിയിലും ഹരിയാനയിലും 25നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ജൂൺ ഒന്നിനും. അതേസമയം, കെജ്‌രിവാളിന്റെ മടങ്ങിവരവിൽ ബിജെപി പ്രതിരോധത്തിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബിജെപി നിരന്തരം പ്രതിഷേധവും വിമർശനങ്ങളും ഉയർത്തുന്നതിനിടെയാണ് 50ആം ദിവസം ജാമ്യം ലഭിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡെൽഹി സെക്രട്ടറിയേറ്റിലോ പോകരുത് എന്നതുൾപ്പടെയുള്ള വ്യവസ്‌ഥകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് ജാമ്യ കാലാവധി. രണ്ടിന് തിരികെ ജയിലിലേക്ക് മടങ്ങി വരണമെന്നും സുപ്രീം കോടതി ജസ്‌റ്റിസ്‌ സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.

Most Read| തീർന്നിട്ടും തീരാതെ സമരം; കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE