പാലക്കാട് കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

By Senior Reporter, Malabar News
wild elephant- attack-
Representational Image

പാലക്കാട്: അലനല്ലൂർ പഞ്ചായത്തിലെ എടത്തനാട്ടുകരയിൽ ജനവാസമേഖലയോട് ചേർന്നുള്ള വനത്തിനുള്ളിൽ ടാപ്പിങ് തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാനയുടെ ആക്രമണം മൂലമാണ് മരണം സംഭവിച്ചതെന്ന് ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ഉപ്പുകുളത്ത് ഉമർ വാൽപറമ്പൻ (65) ആണ് മരിച്ചത്.

പ്രദേശത്തുള്ള റബർ തോട്ടത്തിൽ രാവിലെ ജോലിക്ക് പോയതായിരുന്നു ഉമർ. അതിനുശേഷം ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഉച്ചയോടെ വനത്തിനോട് ചേർന്നുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടത്.

ചോലമണ്ണ് വനമേഖലയോട് ചേർന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഉമറിന്റെ ശരീരത്തിൽ പരിക്കുകൾ ഉണ്ടായിരുന്നു. ആനയുടെ തുമ്പിക്കൈ കൊണ്ട് അടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

Most Read| ഒരുദിവസം 2000 രൂപ ബജറ്റ്; യുവതി കണ്ടു തീർത്തത് 15 രാജ്യങ്ങൾ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE