അധിക തീരുവ; ഉത്തരവിൽ ഒപ്പുവെച്ച് ട്രംപ്, ചർച്ച തുടരാൻ ഇന്ത്യ

10% മുതൽ 41% വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യൻ യൂണിയൻ അടക്കം 66 രാജ്യങ്ങളെ ഇത് ബാധിക്കും.

By Senior Reporter, Malabar News
donald-trump
Ajwa Travels

വാഷിങ്ടൻ: വിവിധ രാജ്യങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള ഉത്തരവിൽ ഒപ്പുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഓഗസ്‌റ്റ് ഏഴുമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും. 10% മുതൽ 41% വരെ അധിക തീരുവ ചുമത്താനാണ് നീക്കം. യൂറോപ്യൻ യൂണിയൻ അടക്കം 66 രാജ്യങ്ങളെ ഇത് ബാധിക്കും.

ഏറ്റവും ഉയർന്ന തീരുവ സിറിയയ്‌ക്കാണ്-41%. ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവയും അതിനുമേൽ പിഴയും ഏർപ്പെടുത്തി. തീരുവ ചുമത്താനുള്ള തീരുമാനത്തിനെതിരെ കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങൾ രംഗത്തെത്തി. വ്യാപാര ചർച്ചകളിൽ അന്തിമ ധാരാണയാകാത്ത സാഹചര്യത്തിൽ ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

യുഎസ് വിലക്ക് ലംഘിച്ച് റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നു. കാര്യങ്ങൾ ശരിയായ ദിശയിലല്ല പോകുന്നതെന്നും അതിനാലാണ് നടപടിയെന്നും ട്രംപ് സാമൂഹിക മാദ്ധ്യമത്തിൽ നേരത്തെ വ്യക്‌തമാക്കിയിരുന്നു.

ഇന്ത്യ-യുഎസ് ചർച്ച അഞ്ചുവട്ടം കഴിഞ്ഞിരുന്നു. അടുത്ത ചർച്ച ഓഗസ്‌റ്റ് മധ്യത്തിൽ നടത്താനും തീരുമാനിച്ചിരുന്നു. ഒക്‌ടോബറോടെ അന്തിമ കരാറിൽ എത്താനാകുമെന്ന പ്രതീക്ഷകൾക്കിടെ, കടുത്ത നടപടികളിലേക്ക് യുഎസ് പോകുമെന്ന് ഇന്ത്യ പ്രതീക്ഷിച്ചില്ല. മാറിയ സാഹചര്യം വിലയിരുത്തിയ ശേഷം ചർച്ചകൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.

Most Read| വനിതകൾക്ക് കുറഞ്ഞ ചിലവിൽ സുരക്ഷിത താമസം; മൂന്നാറിലെ ഷീ ലോഡ്‌ജ്‌ റെഡി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE