അമീബിക് മസ്‌തിഷ്‌ക ജ്വരം; ആശങ്ക ഒഴിയാതെ കേരളം, 17 വയസുകാരന് രോഗം

തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌.

By Senior Reporter, Malabar News
amebic-meningoencephalitis_kerala
Rep. Image

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരം ഭീഷണിയൊഴിയാതെ കേരളം. സംസ്‌ഥാനത്ത്‌ വീണ്ടും ഒരാൾക്ക് രോഗം സ്‌ഥിരീകരിച്ചു. തിരുവനന്തപുരത്ത് 17 വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതിന് പിന്നാലെ ആക്കുളം ടൂറിസ്‌റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി.

വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. രോഗം ബാധിച്ച കുട്ടി സുഹൃത്തുക്കൾക്കൊപ്പം സ്വിമ്മിങ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോഗ്യവകുപ്പ് നടപടി.

നിലവിലെ ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം കേരളത്തിൽ ഈവർഷം 17 പേരാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. ഈ മാസം മാത്രം ഏഴ് മരണമാണ് സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞദിവസം രോഗം ബാധിച്ച് ഒരാൾ മരിക്കുകയും പത്തുവയസുകാരിക്ക് രോഗം സ്‌ഥിരീകരിക്കുകയും ചെയ്‌തു.

Most Read| ‘മണിപ്പൂരിലെ ജനങ്ങൾക്ക് മുന്നിൽ തല കുനിക്കുന്നു, സർക്കാർ ഒപ്പമുണ്ട്’

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE