ചെങ്കോട്ടയിലേത് ‘ഭീകരാക്രമണം’, ഡോ. ഉമർ നബി ചാവേർ ബോംബ്; സ്‌ഥിരീകരിച്ച് എൻഐഎ

സ്‌ഫോടക വസ്‌തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്‌ക്ക്‌ അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.

By Senior Reporter, Malabar News
Delhi Bomb Blast
(Image Courtesy: Hindustan Times)
Ajwa Travels

ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് മുന്നിൽ നടന്നത് ചാവേർ ബോംബ് ആക്രമണമെന്ന് സ്‌ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ അസിസ്‌റ്റന്റ്‌ പ്രഫസറും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ നബിയാണ് സ്‌ഫോടന സമയത്ത് കാറോടിച്ചിരുന്നതെന്നും എൻഐഎ ഫൊറൻസിക് പരിശോധനയിലൂടെ ഉറപ്പിച്ചു.

ഇന്നലെ ഏജൻസി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ‘ഭീകരാക്രമണം’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ പാസാക്കിയ പ്രമേയത്തിൽ ‘ഭീകരപ്രവൃത്തി’ എന്നാണ് ഉണ്ടായിരുന്നത്. സ്‌ഫോടക വസ്‌തുക്കൾ കാറിൽ കൊണ്ടുപോകുന്നതിനിടയ്‌ക്ക്‌ അബദ്ധത്തിൽ പൊട്ടിയതാകാമെന്ന അനുമാനങ്ങൾ തള്ളുന്നതാണ് എൻഐഎ നിലപാട്.

ഇതിനൊപ്പം ഗൂഢാലോചനയിൽ പങ്കെടുത്ത കശ്‌മീർ സ്വദേശി അമീർ റാഷിദ് അലിയെ ഡെൽഹിയിൽ നിന്ന് എൻഐഎ അറസ്‌റ്റ് ചെയ്‌തു. കേസിൽ എൻഐഎ ആദ്യ സുപ്രധാന അറസ്‌റ്റാണിത്. അമീറാണ് മറ്റൊരാൾക്കൊപ്പം ഒക്‌ടോബർ 29ന് ഫരീദാബാദിലെ ‘റോയൽ സോൺ’ എന്ന യൂസ്‌ഡ്‌ കാർ ഷോറൂമിലെത്തി കാർ വാങ്ങിയത്.

ഇയാളുടെ പേരിലേക്കാണ് കാർ രജിസ്‌റ്റർ ചെയ്‌തതും. അമീറിനൊപ്പം ഉണ്ടായിരുന്ന വ്യക്‌തി ഉമർ നബിയാണെന്നാണ് സൂചന. ഉമർ നബിയുടെ മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തു. ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്ന് എൻഐഎ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

Most Read| ഇലകളില്ല, തണ്ടുകളില്ല; ഭൂമിക്കടിയിൽ വളരുന്ന അപൂർവയിനം പൂവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE