കിസാൻ പരേഡ്; കർഷകർ രാജ്‌പഥിലേക്കില്ല; പ്രചാരണം തള്ളി നേതാക്കൾ

By News Desk, Malabar News
Kisan Parade on republic day
Ajwa Travels

ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന കിസാൻ പരേഡ് തികച്ചും സമാധാനപരമായാണ് സംഘടിപ്പിക്കുകയെന്ന് നേതാക്കൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനത്തിൽ നടക്കുന്ന പരേഡ് രാജ്‌പഥ് ഉൾപ്പടെ ഡെൽഹിയിലെ റോഡുകളിലാണ് നടക്കുകയെന്ന അഭ്യൂഹവും കർഷക നേതാക്കൾ തള്ളി.

കർഷക സമരം നടക്കുന്ന ഡെൽഹി അതിർത്തികൾ കേന്ദ്രീകരിച്ചാണ് പരേഡ് തീരുമാനിച്ചിട്ടുള്ളതെന്ന് സംയുക്‌ത കിസാൻ മോർച്ച നേതാവ് ബൽബീർ സിങ് രാജേവാൾ വ്യക്‌തമാക്കി. റിപ്പബ്‌ളിക് ദിനാഘോഷം ദേശസ്‌നേഹത്തിന്റെ പ്രതീകമാണെന്നും ചടങ്ങുകൾ പൂർത്തിയായ ശേഷമാണ് കിസാൻ പരേഡ് നിശ്‌ചയിച്ചിട്ടുള്ളതെന്നും കിസാൻ സഭ ജനറൽ സെക്രട്ടറിയും കിസാൻ മോർച്ച നേതാവുമായ ഹനൻമൊള്ളയും പറഞ്ഞു.

നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ റിപ്പബ്‌ളിക് ദിനത്തിന് ശേഷം കേന്ദ്രവിരുദ്ധ പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കർഷക പ്രക്ഷോഭം 50 ദിവസം പിന്നിട്ട ഇന്ന് കേന്ദ്രസർക്കാരും കർഷകരും തമ്മിലുള്ള ഒൻപതാം ഘട്ട ചർച്ച നടക്കും. കഴിഞ്ഞ 8 തവണയും ചർച്ച പരാജയമായിരുന്നു. എന്നാൽ, ഇത്തവണ ഫലപ്രദമായ ചർച്ച നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കർഷക നേതാക്കളുമായി തുറന്ന മനസോടെ ചർച്ചക്ക് തയാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കർഷകരും കേന്ദ്രസർക്കാരുമായി ചർച്ച നടത്താൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ പ്രസിഡണ്ടായ ഭുപീന്ദർ സിംഗ് മാൻ കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു. കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നവരെയാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്ന ആക്ഷേപത്തെ തുടർന്നാണ് അദ്ദേഹം പിൻവാങ്ങിയത്.

Also Read: വന്യമൃഗങ്ങൾ കൃഷി നശിപ്പിച്ചാലും ഇനി വിള ഇൻഷുറൻസ് പരിരക്ഷ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE