അനധികൃത സ്വത്ത് സമ്പാദനക്കേസ്; ക്ളീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്ക് സ്‌റ്റേ

ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്‌ട്യാ വീഴ്‌ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി.

By Senior Reporter, Malabar News
MR Ajith Kumar
എംആർ അജിത് കുമാർ
Ajwa Travels

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെതിരായ തിരുവനന്തപുരം വിജിലൻസ് കോടതിയിലെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ആവശ്യമായ അനുമതി വാങ്ങാതെ പരാതിയിൽ നടപടി സ്വീകരിച്ച വിജിലൻസ് കോടതിയുടെ നടപടിക്രമങ്ങളിൽ പ്രഥമദൃഷ്‌ട്യാ വീഴ്‌ചയുണ്ടെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി നടപടി.

അതേസമയം, മേലുദ്യോഗസ്‌ഥൻ ഉൾപ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസ് ജൂനിയറായ ഉദ്യോഗസ്‌ഥനാണോ അന്വേഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തനിക്ക് ക്ളീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട് തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ അജിത് കുമാർ സമർപ്പിച്ച ഹരജിയാണ് ഹെക്കോടതി മുമ്പാകെയുള്ളത്.

കേസിൽ അജിത് കുമാറിന്റെ കീഴുദ്യോഗസ്‌ഥൻ അന്വേഷണം നടത്തിയത് തെറ്റാണെന്നും, അന്വേഷണത്തിന് പ്രോസിക്യൂഷന്റെ അനുമതിയുണ്ടോ എന്നും കോടതി ഇന്നലെ ആരാഞ്ഞിരുന്നു. അഴിമതി നിരോധന നിയമപ്രകാരം ഉന്നത ഉദ്യോഗസ്‌ഥനെതിരെ അന്വേഷണം നടത്തണമെങ്കിൽ സർക്കാരിന്റെ അനുമതി ആവശ്യമാണ്.

ഇക്കാര്യം ഇന്നും കോടതി ചൂണ്ടിക്കാട്ടി. മജിസ്‌ട്രേറ്റ് കോടതി പരാതി സ്വീകരിച്ച് നടപടികളിലേക്ക് കടന്നത് നിയമപരമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട് എന്നാണ് കോടതി വ്യക്‌തമാക്കിയിരിക്കുന്നത്. ഇതിനായി ഇരുഭാഗത്തേയും വാദം വിശദമായി കേൾക്കാമെന്ന് കോടതി വ്യക്‌തമാക്കി. തുടർന്ന് വിജിലൻസ് കോടതിയുടെ തുടർ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Most Read| ആയമ്പാറയിൽ ഓരില ചെന്താമര വിരിഞ്ഞത് നാട്ടുകാർക്ക് കൗതുകമായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE