ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം

കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ. ആസാദ് ഉൽഘാടനം ചെയ്യും.

By Senior Reporter, Malabar News
Asha Workers' Protest
Ajwa Travels

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമര യാത്രയ്‌ക്ക് ഇന്ന് തുടക്കം. കാസർഗോഡ് നിന്ന് ആരംഭിച്ച് ജൂൺ 17ന് തിരുവനന്തപുരത്ത് മഹാറാലിയോടെ അവസാനിക്കുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

45 ദിവസം നീണ്ടുനിൽക്കുന്ന സമരജാഥ സാമൂഹിക പ്രവർത്തകൻ ഡോ. ആസാദ് ഉൽഘാടനം ചെയ്യും. കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എംഎ ബിന്ദു ആയിരിക്കും ജാഥാ ക്യാപ്റ്റൻ.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ അനുകൂല്യമായി അഞ്ചുലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ആശാ വർക്കർമാർ തുടങ്ങിയ സമരം സംസ്‌ഥാനമാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് രാപ്പകൽ യാത്രയുമായി ആശമാർ രംഗത്തെത്തിയത്. അനിശ്‌ചിതകാല സമരത്തിന്റെ 85ആം ദിവസമാണ് രാപ്പകൽ യാത്ര ആരംഭിക്കുന്നത്.

ആവശ്യങ്ങൾ പരിഗണിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ആശാ പ്രവർത്തകർ. സമര യാത്രയ്‌ക്കൊപ്പം സെക്രട്ടറിയേറ്റ് പടിക്കലെ രാപ്പകൽ സമരവും തുടരും. സമര യാത്രയുടെ പശ്‌ചാത്തലത്തിൽ നിരാഹാര സമരം കഴിഞ്ഞദിവസം അവസാനിപ്പിച്ചിരുന്നു.

Most Read| നിർണായക ധാതുകരാറിൽ ഒപ്പുവെച്ച് യുഎസും യുക്രൈനും; റഷ്യയ്‌ക്ക് മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE