തിരുവനന്തപുരം: രാപ്പകൽ സമരത്തിന്റെ തുടർച്ചയായുള്ള ആശാ വർക്കർമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി. ഉപരോധം നേരിടാൻ സർക്കാർ വൻ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. സെക്രട്ടറിയേറ്റ് പരിസരം പോലീസ് അടച്ചുപൂട്ടി. എല്ലാ കവാടങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്.
രാവിലെ ഒമ്പതരയോടെ തന്നെ സമരക്കാർ പ്രധാന കവാടത്തിന് മുന്നിൽ സംഘടിച്ചിരുന്നു. ആശമാർക്ക് പുറമെ വിവിധ സംഘടനകളും പിന്തുണയുമായി രംഗത്തുണ്ട്. 36 ദിവസമായി തുടരുന്ന രാപ്പകൽ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ മുൻകൈയെടുക്കാത്ത പശ്‌ചാത്തലത്തിലാണ് നിയമലംഘന സമരം.
ഉപരോധം നേരിടുന്നതിന്റെ ഭാഗമായി ഇന്ന് വിവിധ ജില്ലകളിൽ ആശാ വർക്കർമാർക്കായി പാലിയേറ്റിവ് പരിശീലന പര്യാപടി ആരോഗ്യവകുപ്പ് നിശ്‌ചയിച്ചിട്ടുണ്ട്. സമരം പൊളിക്കാൻ ഉദ്ദേശിച്ചാണ് തിരക്കിട്ടുള്ള പരിശീലന പരിപാടി എന്നാണ് ആരോപണം. അടിയന്തിര സ്വഭാവമില്ലാത്ത പരിശീലന പരിപാടി മാറ്റിവെക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
സമരം ചെയ്‌ത ആശാ വർക്കർമാർക്ക് എൻഎച്ച്എം വേതനം നിഷേധിച്ചു. ഫെബ്രുവരി പത്തിന് സമരം തുടങ്ങുന്നതിന് മുമ്പുള്ള ഒമ്പത് ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തിൽ പങ്കെടുക്കാത്തവർക്ക് ഫെബ്രുവരിയിലെ വേതനം നൽകിയിരുന്നു.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ