പെൺകുട്ടി ചെന്നൈയിലേക്ക് പോയതായി സ്‌ഥിരീകരണം; ദൃശ്യം സിസിടിവിയിൽ

പെൺകുട്ടി എഗ്‌മോർ ട്രെയിനിൽ കയറി ചെന്നൈയിലേക്ക് പോയതായാണ് സ്‌ഥിരീകരണം. കുട്ടി മൂന്ന് വട്ടം ട്രെയിനിൽ കയറിയിറങ്ങി. ഒടുവിൽ ട്രെയിൻ പുറപ്പെടുന്നതിന് അൽപ്പം മുൻപ് കയറിയെന്നാണ് റിപ്പോർട്.

By Trainee Reporter, Malabar News
girl missing case
Ajwa Travels

തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് കാണാതായ അസം സ്വദേശിനിയായ 13 വയസുകാരി തസ്‌മീത് തംസുവിനായുള്ള വ്യാപക തിരച്ചിൽ തുടരുന്നു. പെൺകുട്ടി എഗ്‌മോർ ട്രെയിനിൽ കയറി ചെന്നൈയിലേക്ക് പോയതായാണ് സ്‌ഥിരീകരണം. കുട്ടി മൂന്ന് വട്ടം ട്രെയിനിൽ കയറിയിറങ്ങി. ഒടുവിൽ ട്രെയിൻ പുറപ്പെടുന്നതിന് അൽപ്പം മുൻപ് കയറിയെന്നാണ് റിപ്പോർട്.

കമ്മീഷണറുടെ നിർദ്ദേശപ്രകാരം എല്ലാ സ്‌റ്റേഷനുകളിലേക്കും പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. ഒരു സംഘം കുട്ടിയുടെ ജൻമ ദേശമായ അസമിലേക്കും പോകും. അന്വേഷണത്തിൽ നാഗർകോവിൽ സ്‌റ്റേഷനിലെ സിസിടിവിയിൽ നിന്ന് കുട്ടിയുടെ നിർണായക ദൃശ്യങ്ങൾ ലഭിച്ചിരുന്നു. സ്‌റ്റേഷനിൽ കുട്ടി ഇറങ്ങിയതിനെ ദൃശ്യങ്ങളാണ് ലഭിച്ചത്.

ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് ട്രെയിനിൽ നിന്ന് സ്‌റ്റേഷനിലെ പ്ളാറ്റ്‌ഫോമിൽ ഇറങ്ങിയ പെൺകുട്ടി കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ ട്രെയിനിൽ കയറി യാത്ര തുടരുകയായിരുന്നു. കന്യാകുമാരി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തസ്‌മീത് കന്യാകുമാരിയിലും ഇറങ്ങിയെന്ന് വ്യക്‌തമായി. വെള്ളമെടുത്ത ശേഷം ട്രെയിനിൽ തിരികെ കയറി. 3.53നാണ് കന്യാകുമാരി സ്‌റ്റേഷനിൽ എത്തിയത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് കഴക്കൂട്ടത്തെ വീട്ടിൽ നിന്ന് പെൺകുട്ടിയെ കാണാതായത്. സഹോദരങ്ങളുമായി വഴക്കുണ്ടാക്കിയതിന് അമ്മ വഴക്കുപറഞ്ഞതിനാണ് പെൺകുട്ടി വീടുവിട്ടിറങ്ങിയത്. ബാഗും വസ്‌ത്രങ്ങളും സഹിതമാണ് കുട്ടി പോയിരിക്കുന്നത്. കുട്ടിയുടെ പക്കൽ 50 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.

Most Read| എംപോക്‌സ്: സംസ്‌ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE