ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’ മേയ് 14ന് ആഗോള റിലീസായെത്തും. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ് അണിയറ പ്രവർത്തകർ പങ്കുവെക്കുന്നത്. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തെ കാത്തിരിക്കുന്നത്.
മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണിന്റെ സംവിധായകനായുള്ള ആദ്യ അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി. ബേസിൽ ജോസഫ് എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ബേസിഫ് ജോസഫും ഡോക്ടർ അനന്തു എന്റർടെയ്മെന്റ്സിന്റെ ബാനറിൽ ഡോക്ടർ അനന്തു എസും ചേർന്നാണ് നിർമാണം.
പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ-പ്രോഡ്യൂസേഴ്സാണ്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അതിരടിക്കുണ്ട്.
ബേസിൽ ജോസഫ്- ടൊവിനോ തോമസ്- വിനീത് ശ്രീനിവാസൻ ടീമിന്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് വിവരം. വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടൈറ്റിൽ ടീസറിൽ മാസ് ഗെറ്റപ്പിലാണ് ബേസിലും ടൊവിനോയും പ്രത്യേക്ഷപ്പെടുന്നത്.
‘ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്’ എന്ന സംഭാഷണത്തോടെ, തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്നർ ആയാവും അതിരടി ഒരുങ്ങുന്നതെന്ന സൂചന ടീസറിലുണ്ട്. കാമ്പസിന്റെ പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും പ്രണയവുമെല്ലാം കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവൽ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്.

വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം- സാമുവൽ ഹെൻറി, എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- മാനവ് സുരേഷ്, കോസ്റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്-റോണക്സ് സേവ്യർ. സൗണ്ട് ഡിസൈനർ- നിക്സൺ ജോർജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്.
എക്സി. പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്സ്- മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോ. ഡയറക്ടർ- സുകു ദാമോദർ, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈനർ- സർക്കാസനം, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും.
Most Read| എന്റമ്മോ എന്തൊരു വലിപ്പം! 29.24 കോടി രൂപയ്ക്ക് ലേലത്തിൽ വിറ്റുപോയ മൽസ്യം






































