കാട്ടാന ആക്രമണം; കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കൊല്ലപ്പെട്ടു

നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്.

By Senior Reporter, Malabar News
Elephant Attack
Rep, Image

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിന് പോയ വനംവകുപ്പ് ജീവനക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നെല്ലിപ്പതി സ്വദേശിയും പുതൂർ ഫോറസ്‌റ്റ് സ്‌റ്റേഷനിലെ ബീറ്റ് അസിസ്‌റ്റന്റുമായ കാളിമുത്തു (52) ആണ് മരിച്ചത്.

ഇന്നലെ രാവിലെ രണ്ട് സഹപ്രവർത്തകരോടൊപ്പം മുള്ളി വനത്തിൽ കടുവ കണക്കെടുപ്പിന് പോയതായിരുന്നു. തിരികെ വരുന്നതിനിടയിൽ സംഘം കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. കൂടെയുണ്ടായിരുന്ന രണ്ടുപേർ ഭയന്നോടിയെങ്കിലും കാളിമുത്തുവിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആർആർടി സംഘം നടത്തിയ തിരച്ചിലിലാണ് കാളിമുത്തുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE