കോട്ടയം ദുരന്തം; ബിന്ദുവിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ, മകന് സർക്കാർ ജോലി

ഈ മാസം ഒന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്.

By Senior Reporter, Malabar News
Bindu- postumortum report
ബിന്ദു
Ajwa Travels

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ഡി. ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. പത്തുലക്ഷം രൂപയും ബിന്ദുവിന്റെ മകൻ നവനീതിന് സർക്കാർ ജോലിയും നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഈ മാസം ഒന്നിനാണ് കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണ് ബിന്ദു മരിച്ചത്. മകളുടെ ചികിൽസയുമായി ബന്ധപ്പെട്ടായിരുന്നു ബിന്ദുവും ഭർത്താവ് വിശ്രുതനും ആശുപത്രിയിലെത്തിയത്. കെട്ടിടം തകർന്നുവീണ് രണ്ടര മണിക്കൂറിന് ശേഷമാണ് അവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിന്ന് ബിന്ദുവിനെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. തകർന്നുവീണ കെട്ടിടത്തിലെ ശുചിമുറിയിൽ പോയതായിരുന്നു ബിന്ദു.

വിഷയത്തിൽ സർക്കാരിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് മന്ത്രിമാർ ഉൾപ്പടെ ബിന്ദുവിന്റെ വീട്ടിലെത്തി കുടുംബത്തിന് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷിതമല്ലെന്ന് 12 വർഷം മുൻപ് പൊതുമരാമത്ത് റിപ്പോർട് നൽകിയ കെട്ടിടത്തിൽ സർജിക്കൽ ബ്ളോക്ക് അടക്കം പ്രവർത്തിച്ചിരുന്നു.

Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE