പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി; രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ കേസ്

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിനെതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നത് ഉൾപ്പടെയുള്ള ശബ്‌ദ സന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗവും കേസെടുക്കാനാണ് സാധ്യത.

By Senior Reporter, Malabar News
Rahul Mamkootathil
Ajwa Travels

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈം ബ്രാഞ്ച് കേസെടുത്തു. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കേസെടുത്തത്. രാഹുലിനെതിരെ നിയമപ്രകാരമുള്ള നടപടികൾ പോലീസ് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് നടപടി.

ആരോപണം ഉന്നയിച്ച സ്‌ത്രീകളിൽ നിന്ന് നേരിട്ട് പരാതികളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടാണ് പോലീസ് ആദ്യം സ്വീകരിച്ചിരുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച നിയമോപദേശങ്ങളെ കുറിച്ച് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ കൂടിയാലോചിച്ചതിന് ശേഷമാണ് നിയമനടപടിയിലേക്ക് കടക്കാമെന്ന തരത്തിലുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നാണ് റിപ്പോർട്.

തിരുവനന്തപുരത്തും കൊച്ചിയിലുമാണ് രാഹുലിനെതിരെ ആരോപണം ഉയർന്നിരുന്നത്. ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്നത് ഉൾപ്പടെയുള്ള ശബ്‌ദ സന്ദേശവും ചാറ്റുകളും പുറത്തുവന്ന സാഹചര്യത്തിൽ സൈബർ വിഭാഗവും കേസെടുക്കാനാണ് സാധ്യത. ബാലാവകാശ കമ്മീഷനിലും വനിതാ കമ്മീഷനിലും രാഹുലിനെതിരെ പരാതികൾ ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലും പരാതി നൽകിയിട്ടുണ്ട്.

Most Read| യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടുമുടി; എൽബ്രസ് കീഴടക്കി തിരുവല്ലക്കാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE