സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; മൂന്നുപേർ കസ്‌റ്റഡിയിൽ

ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

By Senior Reporter, Malabar News
Jithin Murder
കൊല്ലപ്പെട്ട ജിതിൻ
Ajwa Travels

പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ജിതിന്റെ കൊലപാതകത്തിൽ എട്ടുപേരെയാണ് എഫ്‌ഐആറിൽ പ്രതിചേർത്തിട്ടുള്ളത്. പെരുനാട് സ്വദേശികളായ നിഖിലേഷ്, വിഷ്‌ണു, ശരൺ, സുമിത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവരാണ് പ്രതികൾ. പ്രതി വിഷ്‌ണു കാറിൽ നിന്ന് കത്തിയെടുത്ത ശേഷം ജിതിനെ കുത്തിയതായാണ് എഫ്‌ഐആറിൽ പറയുന്നത്. വ്യക്‌തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം, ജിതിനെ കൊലപ്പെടുത്തിയത് ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ആരോപിച്ചു. എന്നാൽ, ജിതിന്റെ കൊലപാതകം ബിജെപിയുടെ മുകളിൽ കെട്ടിവെക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് വിഎ സൂരജ് പ്രതികരിച്ചത്. ബിജെപിയുടെ ഒരു പ്രവർത്തകനും ഈ കൊലപാതകത്തിൽ പങ്കില്ലെന്നും സൂരജ് വ്യക്‌തമാക്കി.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE