ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്റെ കടുംവെട്ട്; 5 പേജുകൾ എവിടെ? വിവാദം

റിപ്പോർട് പുറത്തുവിട്ടപ്പോൾ മുൻപ് അറിയിച്ചതിനേക്കാൾ സർക്കാർ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതായാണ് ആരോപണം.

By Trainee Reporter, Malabar News
Justice Hema Committee Report 
Ajwa Travels

തിരുവനന്തപുരം: ജസ്‌റ്റിസ്‌ ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ചില ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയത് വിവാദമാകുന്നു. റിപ്പോർട് പുറത്തുവിട്ടപ്പോൾ മുൻപ് അറിയിച്ചതിനേക്കാൾ സർക്കാർ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയതായാണ് ആരോപണം. സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകൾ ഒഴിവാക്കണമെന്നും കൂടുതൽ എന്തൊക്കെ ഒഴിവാക്കാമെന്ന് സർക്കാരിന് പരിശോധിച്ച് തീരുമാനിക്കാമെന്നുമാണ് വിവരാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശത്തിൽ വ്യക്‌തമാക്കിയിരുന്നത്.

ഇതുപ്രകാരം ഏതൊക്കെ പേജുകളിലെ ഏതൊക്കെ ഖണ്ഡികകളാണ് ഒഴിവാക്കുന്നതെന്നും വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയിരുന്ന മാദ്ധ്യമ പ്രവർത്തകരെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതിൽ പറയാത്ത 49 മുതൽ 53 വരെയുള്ള പേജുകൾ ഒഴിവാക്കിയതാണ് ഇപ്പോൾ വിവാദമായത്. 48ആം പേജിലെ 93ആം പാരഗ്രാഫിൽ സിനിമാ വ്യവസായത്തിലെ പ്രധാനപ്പെട്ട ആളുകളിൽ നിന്നുൾപ്പെടെ സ്‌ത്രീകൾക്ക്‌ ലൈംഗികാതിക്രമം നേരിടേണ്ടി വന്നതായി ലഭിച്ച തെളിവുകളിൽ നിന്ന് വ്യക്‌തമാകുന്നതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങൾക്ക് മുന്നിലെത്തിയ മൊഴികൾ വിശ്വാസിക്കാതിരിക്കാൻ ആവില്ലെന്നും റിപ്പോർട്ടിൽ ഉണ്ട്. ഇത് കഴിഞ്ഞുള്ള അഞ്ച് പേജുകളാണ് പൂർണമായി ഒഴിവാക്കിയത്. 42-43 പേജുകളിലെ 85ആം പാരഗ്രാഫും 59-79 പേജുകളിലെ 44 പാരഗ്രാഫുകളും ഒഴിവാകുമെന്ന് സാസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു.

എന്നാൽ, അതിനിടയിൽ 49-53 പേജുകൾ ഒഴിവാക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചില്ല. മലയാള സിനിമയിലെ പ്രമുഖരായ വ്യക്‌തികൾ ഉൾപ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെട്ട പേജുകൾ ആരുമറിയാതെ സർക്കാർ ഒഴിവാക്കിയെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയരുന്നത്.

Most Read| ‘യാഥാർഥ്യ ബോധമുള്ള പ്രസിഡണ്ടായിരിക്കും, ട്രംപ് ഒട്ടും ഗൗരവമില്ലാത്തയാൾ’; കമല ഹാരിസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE