‘സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യം’; പാക്കിസ്‌ഥാനെ വിമർശിച്ച് ഇന്ത്യ

പാക്കിസ്‌ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്‌തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്‌തമാക്കി.

By Senior Reporter, Malabar News
Parvathaneni Harish
യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ്
Ajwa Travels

വാഷിങ്ടൻ: സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുന്ന രാജ്യമാണ് പാക്കിസ്‌ഥാനെന്ന് ഇന്ത്യ. പാക്കിസ്‌ഥാൻ തെറ്റായ വിവരങ്ങളും അതിശയോക്‌തിയും ഉപയോഗിച്ച് ലോകത്തെ വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നതെന്നും ഇന്ത്യ വ്യക്‌തമാക്കി. യുഎൻ രക്ഷാസമിതിയിൽ ആയിരുന്നു പാക്കിസ്‌ഥാനെതിരെ ഇന്ത്യയുടെ വിമർശനം.

വനിതകൾ, സമാധാനം, സുരക്ഷ എന്നീ വിഷയങ്ങളിലെ ചർച്ചയിൽ സംസാരിക്കുമ്പോഴാണ്, യുഎന്നിലെ ഇന്ത്യയുടെ സ്‌ഥിരം പ്രതിനിധി പർവതനേനി ഹരീഷ് പാക്കിസ്‌ഥാനെതിരെ രൂക്ഷമായി വിമർശിച്ചത്. കശ്‌മീരി വനിതകൾ ‘ലൈംഗികാതിക്രമങ്ങൾ സഹിച്ചിട്ടുണ്ട്’ എന്ന് പാക്കിസ്‌ഥാൻ ഉദ്യോഗസ്‌ഥൻ ആരോപിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യക്കെതിരെ പ്രത്യേകിച്ച് ജമ്മു കശ്‌മീരിനെതിരെ എല്ലാ വർഷവും പാക്കിസ്‌ഥാൻ അധിക്ഷേപം നടത്തുകയാണെന്ന് ഹരീഷ് പറഞ്ഞു. സ്‌ത്രീ സുരക്ഷ, സമാധാനം, സുരക്ഷാ അജൻഡ എന്നിവയിൽ ഇന്ത്യയുടെ പ്രവർത്തനം കളങ്കരഹിതമാണ്. സ്വന്തം ജനങ്ങളെ ബോംബിട്ട് കൊല്ലുകയും, വംശഹത്യ നടത്തുകയും ചെയ്യുന്ന ഒരു രാജ്യത്തിന് തെറ്റായ വിവരങ്ങൾ പങ്കുവെച്ച് ലോകത്തെ വഴിതിരിച്ചു വിടാൻ മാത്രമേ കഴിയൂ എന്നും അദ്ദേഹം വ്യക്‌തമാക്കി.

Most Read| ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടം; വോട്ടെണ്ണൽ നവംബർ 14ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE