കൊച്ചി: ഗോകുലം ഗ്രൂപ്പിന്റെ സ്‌ഥാപനങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) പരിശോധന അവസാനിച്ചു. ഇന്ന് പുലർച്ചയോടെയാണ് ചെന്നൈ കോടമ്പാക്കത്തെ ഓഫീസിൽ നടന്ന പരിശോധന പൂർത്തിയായത്. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന.
ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. ഗോകുലം ഗ്രൂപ്പ് വിദേശനാണയ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങൾ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തൽ.
ശ്രീ ഗോകുലം ചിറ്റ്സിൽ പ്രവാസികളിൽ നിന്നടക്കം ചട്ടങ്ങൾ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി വ്യക്‌തമാക്കി. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപ്പെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. 2022ൽ കൊച്ചി യൂണിറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളും ഇഡി പരിശോധിക്കുന്നുണ്ട്.
Most Read| ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ