തിരഞ്ഞെടുപ്പിൽ ക്രമക്കേട്; ട്രംപിന്റെ വാദം നിഷേധിച്ച സുരക്ഷാ ഏജൻസി മേധാവിയും പുറത്ത്

By News Desk, Malabar News
Donald Trump
Donald Trump
Ajwa Travels

വാഷിങ്ടൺ: തിരഞ്ഞെടുപ്പിൽ വിപുലമായ ക്രമക്കേട് നടന്നുവെന്ന ആരോപണം നിഷേധിച്ച തിരഞ്ഞെടുപ്പ് സുരക്ഷാ ഏജൻസി മേധാവിയെ ഡൊണാൾഡ് ട്രംപ് പുറത്താക്കി. സുരക്ഷാ ഏജൻസിയുടെ ഉന്നത ഉദ്യോഗസ്‌ഥനായ ക്രിസ് ക്രെബ്‌സിനെയാണ് പുറത്താക്കിയത്. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

നവംബർ 3ന് നടന്ന അമേരിക്കൻ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും സുരക്ഷിതമായ ഒന്നാണെന്ന് ക്രെബ്‌സ് പ്രഖ്യാപിച്ചിരുന്നു. തന്നെ ഉദ്യോഗത്തിൽ നിന്ന് പിരിച്ചുവിടാൻ സാധ്യതയുണ്ടെന്ന് സുഹൃത്തുക്കളോട് അദ്ദേഹം സൂചിപ്പിക്കുകയും ചെയ്‌തിരുന്നു.

Also Read: അമേരിക്കന്‍ ജനതയുടെ തീരുമാനം അംഗീകരിക്കണം; മിഷേല്‍ ഒബാമ

അതേ സമയം അമേരിക്കയിലെ നിയുക്‌ത പ്രസിഡണ്ട് ജോ ബൈഡന്റെ വിജയവും തന്റെ പരാജയവും ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല. വോട്ടിങ്ങിൽ നടന്ന ക്രമക്കേടാണ് തന്റെ പരാജയത്തിന് കാരണമെന്ന് ആവർത്തിക്കുകയാണ് ട്രംപ്. എന്നാൽ, ക്രമക്കേട് സംബന്ധിച്ച ട്രംപിന്റെ ആരോപണം സ്‌ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്‌ഥരടങ്ങുന്ന സംഘം കഴിഞ്ഞയാഴ്‌ച റിപ്പോർട്ട് നൽകിയിരുന്നു. ട്രംപിന്റെ വാദത്തിൽ കഴമ്പില്ലെന്ന് തന്നെയാണ് മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരും പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE