കണ്ണൂരിനെ ഞെട്ടിച്ച തട്ടിപ്പ്, ലാഭം കൊയ്യാമെന്ന് തെറ്റിദ്ധരിപ്പിച്ചു, ഡോക്‌ടറെ മുക്കി കോടികൾ തട്ടി

മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

By Senior Reporter, Malabar News
Online Fraud Kerala
Representational Image
Ajwa Travels

കണ്ണൂർ: ഓൺലൈൻ ഷെയർ ട്രേഡിങ് വ്യാജ ആപ്പിലൂടെ മട്ടന്നൂർ സ്വദേശിയായ ഡോക്‌ടറുടെ 4.4 കോടി രൂപ തട്ടിയ സംഘത്തിലെ മുഖ്യപ്രതി എറണാകുളം അറക്കപ്പടി സ്വദേശി സൈനുൽ ആബിദ് തട്ടിപ്പ് നടത്തുന്നത് മറ്റുള്ളവരുടെ പേരിലെടുത്ത സിം കാർഡുകളും എടിഎം കാർഡുകളും ഉപയോഗിച്ച്. ഇയാൾക്ക് സ്വന്തമായി മൊബൈൽ നമ്പറില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് ആബിദിനെ അറസ്‌റ്റ് ചെയ്‌തത്‌. ജൂൺ 25ന് ആണ് തട്ടിപ്പ് സംബന്ധിച്ച് ഡോക്‌ടർ പരാതി നൽകിയത്. പെരുമ്പാവൂർ സ്വദേശി റിജാസ്, ചെന്നൈ മാങ്ങാട് സ്വദേശി മഹബൂബാഷ എന്നിവരെ ഓഗസ്‌റ്റ് പത്തിന് ചെന്നൈയിൽ നിന്ന് അറസ്‌റ്റ് ചെയ്‌തിരുന്നു. ചെന്നൈ സ്വദേശിയായ സെന്തിൽകുമാർ എന്നയാളുടെ അക്കൗണ്ടിൽ വന്ന 44 ലക്ഷം രൂപ എടിഎം വഴിയും ഓൺലൈൻ ഇടപാടുകൾ വഴിയും കൈകാര്യം ചെയ്‌തിരുന്നത്‌ ഇവരായിരുന്നു.

ഡോക്‌ടറുടെ പണം കൈമാറിയ 18 അക്കൗണ്ടുകളിൽ ഒന്നായിരുന്നു സെന്തിൽകുമാറിന്റേത്. സെന്തിലിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട്, എടിഎം കാർഡ് എന്നിവയെല്ലാം മഹബൂബാഷ, റിജാസ് എന്നിവർ വഴി സൈനുൽ ആബിദ് കൈവശപ്പെടുത്തി. ഇതുപോലെയുള്ള ഒട്ടേറെ അക്കൗണ്ട് നമ്പറുകൾ പ്രതി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നു.

ഡോക്‌ടറെ കൊണ്ട് അപ്‌സ്‌റ്റോക് എന്ന കമ്പനിയുടെ വെൽത്ത് പ്രോഫിറ്റ് പ്ളാൻ സ്‌കീമിൽ വൻ ലാഭം കൂട്ടുമെന്ന് വിശ്വസിപ്പിച്ചാണ് പലതവണയായി 4,43,20,000 രൂപ നിക്ഷേപിച്ചത്. ആദ്യം ചെറിയ സംഖ്യയാണ് നിക്ഷേപിച്ചിരുന്നത്. ഇതിന്റെ ലാഭം ഓൺലൈനിലൂടെ പെരുപ്പിച്ചു കാട്ടി കൂടുതൽ തുക നിക്ഷേപിച്ചു. പലതവണയായി 18 അക്കൗണ്ടുകളിലേക്കാണ് ഡോക്‌ടർ പണം കൈമാറിയത്. ഉടൻ തന്നെ ഈ പണമെല്ലാം തട്ടിപ്പ് സംഘം മറ്റ് അകൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു.

Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്‌ഭുത തടാകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE