പേമാരിയിൽ മുങ്ങി ചെന്നൈ; 16 മരണം- തിരുവണ്ണാമലയിൽ ഏഴ് മൃതദേഹങ്ങൾ കണ്ടെത്തി

പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്‌തത്‌. ഇവിടെ മഴക്കെടുതിയിൽ ആറുപേർ മരിച്ചു.

By Senior Reporter, Malabar News
chennai-rain
Rep. Image
Ajwa Travels

ചെന്നൈ: പേമാരിയിൽ ഒറ്റപ്പെട്ട് ചെന്നൈ. നഗരത്തിൽ ഉൾപ്പടെ അതിശക്‌തമായ മഴ തുടരുകയാണ്. മഴക്കെടുതികളും റിപ്പോർട് ചെയ്യുന്നുണ്ട്. തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ് ചെന്നൈ. ഇന്നും സംസ്‌ഥാനത്തെ 16 ജില്ലകളിൽ അതിശക്‌തമായ മഴ മുന്നറിയിപ്പാണുള്ളത്.

ദേശീയ പാതകളിൽ പലയിടത്തും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. ഇതുമൂലം എട്ടുമണിക്കൂർ വരെ ട്രെയിനുകൾ വൈകിയോടുകയാണ്. ചില സർവീസുകൾ റദ്ദാക്കി. സംസ്‌ഥാനത്ത്‌ വിവിധ സംഭവങ്ങളിലായി ഇന്ന് 16 പേർ മരിച്ചതായാണ് അനൗദ്യോഗിക കണക്ക്.

പുതുച്ചേരിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 48.4 സെ.മീ മഴയാണ് പെയ്‌തത്‌. ഇവിടെ മഴക്കെടുതിയിൽ ആറുപേർ മരിച്ചു. ജനവാസ കേന്ദ്രങ്ങളിലടക്കം വെള്ളം കയറി. വൈദ്യുതി തടസപ്പെട്ടത് ജനജീവിതത്തെ ബാധിച്ചു. ബെംഗളൂരുവിൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട് നൽകിയിട്ടുണ്ട്.

തിരുവണ്ണാമലയിൽ മഹാദീപം തെളിയിക്കുന്ന മലയിലുണ്ടായ ഉരുൾപൊട്ടലിൽ അഞ്ചു കുട്ടികളടക്കം ഏഴുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രാജ്‌കുമാർ, മീന, കുട്ടികളായ ഗൗതം, വിനിയ, മഹാ, ദേവിക, വിനോദിനി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഉണ്ടായ ഉരുൾപൊട്ടലിൽ കല്ലുകളും കൂറ്റൻ പാറകളും പതിച്ചു വീടുകളും ഇരുചക്ര വാഹനങ്ങൾ ഉൾപ്പടെ ഒലിച്ചുപോവുകയായിരുന്നു.

മലയടിവാരത്തുള്ള നാല് വീടുകൾ ഒറ്റപ്പെട്ട നിലയിലായി. ഇവിടെ നിന്നുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. ഇതിനിടെ, കൃഷ്‌ണഗിരിയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ റോഡിൽ നിർത്തിയിട്ടിരുന്ന ബസുകൾ ഒഴുകിപ്പോയി.

Most Read| കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE