മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും; പാലങ്ങൾ ഒലിച്ചുപോയി, റോഡുകൾ അടച്ചു

ഹിമാചൽ പ്രദേശിലെ ഷിംല, ലഹൗൾ, സ്‌പിതി ജില്ലകളിലാണ് കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തത്‌. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്.

By Senior Reporter, Malabar News
Cloudburst in Himachal Pradesh

ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്‌ഫോടനത്തിന് പിന്നാലെയുണ്ടായ മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്‌ടം റിപ്പോർട് ചെയ്‌തു. ഷിംല, ലഹൗൾ, സ്‌പിതി ജില്ലകളിലെ ഒട്ടെറെ പാലങ്ങൾ ഒലിച്ചുപോയി. ഇവിടങ്ങളിലെ രണ്ട് ദേശീയപാതകളടക്കം മുന്നൂറോളം റോഡുകൾ അടച്ചു. സത്‌ലജ് നദിക്ക് കുറുകെയുള്ള പാലവും മുങ്ങിയതായാണ് റിപ്പോർട്.

ആളപായം റിപ്പോർട് ചെയ്‌തിട്ടില്ല. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനായി സൈന്യം രംഗത്തിറങ്ങി. ഇതുവരെ നാലുപേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. കിന്നാവുർ ജില്ലയിലെ ഋഷി ഡോഗ്രി താഴ്‌വരയ്‌ക്ക് സമീപമുണ്ടായ മേഘവിസ്‌ഫോടനമാണ് മിന്നൽ പ്രളയത്തിന് കാരണമായത്. ദുർഘടമായ ഭൂപ്രദേശവും മോശം കാലാവസ്‌ഥയും രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നുണ്ട്.

ഗൻവി മേഖലയിൽ ഒരു പോലീസ് പോസ്‌റ്റ് ഒലിച്ചുപോയി. ബസ് സ്‌റ്റാൻഡും സമീപത്തുണ്ടായിരുന്ന കടകൾക്കും കേടുപാടുകളുണ്ടായി. രണ്ട് പാലങ്ങൾ ഒലിച്ചുപോയതോടെ ഷിംല ജില്ലയിലെ കൂട്ട്, ക്യാവ് മേഖലകൾ ഒറ്റപ്പെട്ടതായി അധികൃതർ പറഞ്ഞു.

ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുകയാണ്. ഡെൽഹിയിൽ റെഡ് അലർട് പ്രഖ്യാപിച്ചു. ഡെൽഹിയിലെ ഗാസിയാബാദ്, ഗുരുഗ്രാം ഉൾപ്പടെയുള്ള പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. 17 വരെ മഴ തുടരുമെന്നാണ് പ്രവചനം. ഉത്തർപ്രദേശിൽ ബറേലി, ലഖിംപുർ, പിലിഭട്ട്, ഷാജഹാൻപുർ, ബഹ്റൈച്ച്, സിതാപുർ, ശ്രാവസ്‌തി, ബാൽറാംപുർ, സിദ്ധാർഥ്‌ നഗർ, ഗോണ്ട, മഹാരാജ് ഗഞ്ച് എന്നിവിടങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകി. മഴയിൽ ലഖ്‌നൗ നഗരവും വെള്ളത്തിലായി.

Most Read| തറയ്‌ക്കടിയിൽ നിന്ന് രക്‌തസമാന ദ്രാവകം പരന്നൊഴുകി; അമ്പരന്ന് നാട്ടുകാർ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE