തിരുവനന്തപുരം: സെക്രട്ടറിയേറ്റ് ഉപരോധിച്ചതോടെ, ആശാ വർക്കർമാരുടെ ഒരു ആവശ്യം കൂടി അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്‌ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ പിൻവലിച്ചാണ് സർക്കാർ ഉത്തരവ് ഇറക്കിയത്.
മാനദണ്ഡങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾക്കൊപ്പം മാനദണ്ഡങ്ങൾ പിൻവലിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടിരുന്നു.
മാനദണ്ഡങ്ങൾ സങ്കീർണമായതിനാൽ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നായിരുന്നു ആശമാരുടെ പരാതി. സർക്കാർ തീരുമാനം സമരത്തിന്റെ വിജയമാണെന്ന് ആശമാർ പറഞ്ഞു. സമരം ആരംഭിച്ചതിന് ശേഷം സമരക്കാർ ഓണറേറിയവും ഇൻസെന്റീവ് കുടിശികയും അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാനദണ്ഡങ്ങൾ പിൻവലിച്ചുള്ള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.
Most Read| മുനമ്പം; ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത് ഹൈക്കോടതി റദ്ദാക്കി, സർക്കാരിന് തിരിച്ചടി