തിരുവനന്തപുരം: സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയ ബ്രിട്ടീഷ് നാവികസേനാ യുദ്ധവിമാനത്തിന്റെ തകരാർ ഇനിയും പരിഹരിച്ചില്ല. വിമാനവാഹിനി കപ്പലിൽ നിന്ന് കഴിഞ്ഞദിവസമെത്തിയ രണ്ട് എൻജിനിയർമാർക്ക് തകരാർ പരിഹരിക്കാനായിട്ടില്ല. ഇനിയും ഒരാഴ്‌ചയിലേറെ സമയമെടുക്കുമെന്നാണ് വിവരം.
ഹൈഡ്രോളിക് സംവിധാനത്തിലുണ്ടായ ഗുരുതര തകരാർ പരിഹരിക്കാൻ ബ്രിട്ടനിൽ നിന്ന് വിദഗ്‌ധർ ഉടൻ എത്തുമെന്നാണ് റിപ്പോർട്. ഇന്ധനം കുറഞ്ഞതോടെ അടിയന്തിര ലാൻഡിങ് നടത്തിയപ്പോഴാണ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാറുണ്ടായത്. അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേക്ക് വിമാനം മാറ്റിയേക്കും.
ഇന്തോ-പസഫിക് മേഖലയിൽ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയ്ൽസിൽ നിന്ന് പറന്നുയർന്ന എഫ് 35 യുദ്ധവിമാനം കഴിഞ്ഞ ശനിയാഴ്‌ച രാത്രിയാണ് തിരുവനന്തപുരത്ത് ഇറക്കിയത്. ഇന്ധനം കുറവായതോടെ പൈലറ്റ് അടിയന്തിര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Most Read| ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കും; എംബസിയിൽ രജിസ്‌റ്റർ ചെയ്യണം








































