സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും; രാജ്യത്തിന് ഏറെ ഗുണം

2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. സാമ്പത്തിക വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും പുതിയ മാർഗങ്ങൾ സൃഷ്‌ടിക്കുന്ന കരാർ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

By Senior Reporter, Malabar News
Narendra Modi and Keir Starmer
Narendra Modi and Keir Starmer (Image Courtesy: NDTV)
Ajwa Travels

ലണ്ടൻ: സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യുകെയും. ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുകെയിൽ എത്തിയിരുന്നു. മോദിയുടെയും യുകെ പ്രധാനമന്ത്രി കെയ്‌ർ സ്‌റ്റാർമറുടെയും സാന്നിധ്യത്തിൽ കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ, ബ്രിട്ടീഷ് വാണിജ്യ മന്ത്രി ജൊനാഥൻ റെയ്‌നോൾഡ്‌സ് എന്നിവർ കരാറിൽ ഒപ്പിട്ടു.

2030ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉച്ചയകക്ഷി വ്യാപാരം 12,000 കോടി ഡോളറാക്കി (10.36 ലക്ഷം കോടി രൂപ) വർധിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് കരാർ. സാമ്പത്തിക വളർച്ചയ്‌ക്കും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും പുതിയ മാർഗങ്ങൾ സൃഷ്‌ടിക്കുന്ന കരാർ ഇന്ത്യയിലെ യുവാക്കൾക്കും കർഷകർക്കും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ ജനസംഖ്യയുടെ 44% വരുന്ന കർഷക ജനതയാകും കരാറിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ. കരാർ യാഥാർഥ്യമായതോടെ ഇന്ത്യയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കും സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കൾക്കും തീരുവയില്ലാതെ ബ്രിട്ടീഷ് മാർക്കറ്റുകളിൽ വിപണനം നടത്താം. മഞ്ഞൾ, കുരുമുളക്, ഏലക്ക, സംസ്‌കരിച്ച ഭക്ഷ്യവസ്‌തുക്കളായ മാങ്ങ പൾപ്പ്, അച്ചാർ, ധാന്യങ്ങൾ എന്നിവയ്‌ക്കാണ് പുതിയ കരാറിന് കീഴിൽ തീരുവ ഒഴിവാക്കിയിട്ടുള്ളത്.

ഇത് ഇന്ത്യൻ കർഷകരുടെ വിപണി സാധ്യതയും ലാഭവും വർധിപ്പിക്കും. അതേസമയം, യുകെയിൽ നിന്നുള്ള ഇറക്കുമതി ഇന്ത്യൻ കർഷകരെ ബാധിക്കാത്ത തരത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. പാലുൽപ്പന്നങ്ങൾ, ആപ്പിൾ, ഓട്‌സ്, ഭക്ഷ്യ എണ്ണ തുടങ്ങിയവയുടെ ഇറക്കുമതിക്ക് കേന്ദ്രം തീരുവ ഇളവ് നൽകാത്തതിനാൽ ആഭ്യന്തര കർഷകരെ ബാധിക്കില്ലെന്നും സർക്കാർ വ്യക്‌തമാക്കി.

Most Read| മദ്യപിച്ചില്ല, ഊതിക്കലിൽ ‘ഫിറ്റാ’യി കെഎസ്ആർടിസി ഡ്രൈവർ; പ്രതി തേൻവരിക്ക!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE