
തിരുവനന്തപുരം: ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷന്റെ (JMA) സംസ്‌ഥാന സമ്മേളനം വനം-വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉൽഘാടനം ചെയ്‌തു. തിരുവനന്തപുരം വൈഎംസിഎ ഹാളിൽ നടന്ന സമ്മേളനത്തിൽ ജേർണലിസ്‌റ്റ് ആൻഡ് മീഡിയ അസോസിയേഷൻ സംസ്‌ഥാന പ്രസിഡണ്ട് എംബി ദിവാകരൻ അധ്യക്ഷനായി.
ജസ്‌റ്റിസ് ഹരിഹരൻ നായർ, എംഎൽഎ വികെ പ്രശാന്ത്, കെ മുരളീധരൻ, കുമ്മനം രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്ത സമ്മേളനത്തിൽ ജനാധിപത്യം ശക്‌തിപ്പെടുത്തുന്നതില്‍ മാദ്ധ്യമങ്ങള്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണെന്ന് എകെ ശശീന്ദ്രൻ പറഞ്ഞു. വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നവരാകണം മാദ്ധ്യമ പ്രവർത്തകർ. അല്ലാതെ കോർപ്പറേറ്റ് സിൻഡിക്കേറ്റുകൾക്ക് വേണ്ടി വാർത്തകൾ സൃഷ്‍ടിക്കുന്നവരായി മാദ്ധ്യമപ്രവർത്തകർ മാറരുതെന്നും അദ്ദേഹം പറഞ്ഞു.
”മാറുന്ന കാലത്തിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്കുള്ള പ്രസക്‌തി ഏറിവരികയാണ്. ഓൺലൈൻ മാദ്ധ്യമങ്ങളുടെ കടന്നു വരവോടെ ഇന്ന് സംഭവിക്കുന്ന വാർത്തകൾ നാളെ രാവിലെ അറിയുന്ന സാഹചര്യത്തിന് മാറ്റമുണ്ടായി. നിർഭയത്തോടെ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് നിർണായക സ്‌ഥാനമുണ്ട്. മാദ്ധ്യമങ്ങള്‍ക്കുള്ള സ്‌ഥാനം ഊട്ടി ഉറപ്പിക്കുന്നതാണ് നാലാം തൂണ് എന്ന പ്രയോഗം തന്നെ. ഇതിന്റെ അന്തസത്ത ഉള്‍കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് കഴിയണം” -എകെ ശശീന്ദ്രൻ പറഞ്ഞു
വെബ്സൈറ്റ് ഉള്ള ഓൺലൈൻ മാദ്ധ്യമങ്ങൾക്കായി പ്രവർത്തിക്കുന്ന ജെഎംഎയുടെ പ്രവർത്തനങ്ങൾ ശ്‌ളാഘനീയമാണെന്ന് സുവനീർ പ്രകാശനം ചെയ്‌തുകൊണ്ട് കുമ്മനം രാജശേഖരൻ പറഞ്ഞു.

മാദ്ധ്യമപ്രവർത്തകർ എന്നവകാശപ്പെടുകയും, യാഥാർഥ്യം നോക്കാതെ എന്തും വിളിച്ചു പറയുകയും ചെയ്യുന്ന ചില സോഷ്യൽ മീഡിയ പ്രവർത്തകരുള്ള ഈ കാലഘട്ടത്തിൽ, വാർത്തകളിലെ നേരുകൾ മനസിലാക്കി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരുകൂട്ടം മാദ്ധ്യമപ്രവർത്തകരുടെ സംഘടനയായ ജെഎംഎയുടെ പ്രവർത്തനം ശ്‌ളാഘനീയമാണെന്ന് ലോഗോ പ്രകാശനം നിർവഹിച്ചുകൊണ്ട് കെ മുരളീധരൻ പറഞ്ഞു.

നേരിന്റെ പാതയിൽ സഞ്ചരിക്കുന്ന മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, മാദ്ധ്യമപ്രവർത്തകർ പാലിക്കേണ്ട കടമകളെ കുറിച്ചും, ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിനെ കുറിച്ചും ജസ്‌റ്റിസ് ഹരിഹരൻ നായർ വിശദീകരിച്ചു. മാദ്ധ്യമ സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാദ്ധ്യമപ്രവർത്തകർ വാർത്തകൾ നൽകുമ്പോൾ ഒരുഭാഗം നോക്കി മാത്രം വാർത്തകൾ നൽകുന്ന പുതിയ രീതി മാദ്ധ്യമസംസ്‌കാരത്തിന് ചേർന്നതല്ലെന്ന് വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് പറഞ്ഞു.
രാജ്യത്തെ 28 സംസ്‌ഥാനങ്ങളിലും 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലും സുശക്‌തമായ സാന്നിധ്യമുള്ള ജെഎംഎ നിയമാനുസൃതം പ്രവർത്തിക്കുന്ന ഓൺലൈൻ മാദ്ധ്യമപ്രവർത്തകരുടെ സംഘടനയാണെന്ന് സംഘടനാ നാഷണൽ പ്രസിഡന്റ് വൈശാഖ് സുരേഷ് പറഞ്ഞു. ജോലി സമയങ്ങളിൽ മാദ്ധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ അവർക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കാൻ വേണ്ടി അഹോരാത്രം ശ്രമിക്കുന്ന സംഘടനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൾ, ജന. സെക്രട്ടറി കൃഷ്‌ണകുമാർ, സംസ്‌ഥാന കോഡിനേറ്റർ മഹി പൻമന, തൃലോചനൻ തിരുവനന്തപുരം, ജില്ലാ പ്രസിഡണ്ട് സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
Most Read| കിടക്കയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണോ? ബാക്‌ടീരിയ നിങ്ങളെ ഇല്ലാതാക്കും!