‘ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ല; മാപ്പ് പറയുന്നതാണ് ഉചിതം’

തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിന് അനുമതി തേടിയാണ് കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചത്.

By Senior Reporter, Malabar News
Kamal Haasan
Ajwa Travels

ബെംഗളൂരു: കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ നടത്തിയ പ്രസ്‌താവനയെ രൂക്ഷമായി വിമർശിച്ച് കർണാടക ഹൈക്കോടതി. നിങ്ങൾ കമൽഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങൾക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനാവില്ല. ഈ രാജ്യത്തെ വിഭജിക്കുന്നത് ഭാഷയുടെ അടിസ്‌ഥാനത്തിലാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ആർക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്ന് പറഞ്ഞ കോടതി, നിങ്ങൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്നും ചോദിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കിൽ പ്രശ്‌നങ്ങൾ അവസാനിപ്പിക്കാമായിരുന്നു. എന്ത് അടിസ്‌ഥാനത്തിലായിരുന്നു പ്രസ്‌താവനയെന്നും കോടതി ചോദിച്ചു. ഒരു പൊതുപ്രവർത്തകന് അത്തരമൊരു പ്രസ്‌താവന നടത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജലം, ഭൂമി, ഭാഷ ഇവ പൗരൻമാരുടെ വികാരമാണ്. കർണാടകയിലെ ജനങ്ങൾ ക്ഷമാപണം മാത്രമാണ് ആവശ്യപ്പെട്ടത്. ഇപ്പോൾ നിങ്ങൾ സംരക്ഷണം തേടിയാണ് ഇവിടെ വന്നത്. നിങ്ങൾ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ എന്തിനാണ് സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണമെന്ന് വാശി കാണിക്കുന്നത്. കർണാടകയിൽ നിന്ന് കോടികൾ സമ്പാദിച്ചിട്ടുണ്ട്. ജനങ്ങളെ വേണ്ടെങ്കിൽ ആ പണവും ഒഴിവാക്കണം.

കമൽഹാസൻ ഒരു സാധാരണ വ്യക്‌തി അല്ല. ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം കാണിക്കേണ്ടതെന്നും അതിനാൽ കമൽഹാസൻ മാപ്പ് പറയുന്നതാണ് ഉചിതമെന്നും ജസ്‌റ്റിസ്‌ നാഗപ്രസന്ന നിരീക്ഷിച്ചു. തന്റെ പുതിയ സിനിമയായ തഗ് ലൈഫിന്റെ കർണാടകയിലെ റിലീസിന് അനുമതി തേടിയാണ് കമൽഹാസൻ ഹൈക്കോടതിയെ സമീപിച്ചത്.

കന്നഡയുടെ ഉൽപ്പത്തി തമിഴിൽ നിന്നാണെന്ന കമൽഹാസന്റെ പരാമർശത്തിലായിരുന്നു കന്നഡ സംഘടനകൾ മാപ്പ് ആവശ്യപ്പെട്ടതും സമയപരിധി നൽകിയതും. പ്രസ്‌താവനയ്‌ക്കെതിരെ കർണാടകയിൽ വ്യാപക പ്രതിഷേധവും ഉടലെടുത്തിരുന്നു. എന്നാൽ, ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്‌തമാക്കിയിരുന്നു. ഇതോടെ, ‘തഗ് ലൈഫി’ന്റെ റിലീസിന് കർണാടക ചേംബർ ഓഫ് കൊമേഴ്‌സ് വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE