കരുവന്നൂർ കേസ്; രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്

രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ജസ്‌റ്റിസ്‌ കെ ബാബു ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി.

By Trainee Reporter, Malabar News
Kerala High Court
Ajwa Travels

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് തിരിച്ചടി. ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ക്രൈം ബ്രാഞ്ചിന് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. രണ്ട് മാസത്തിനകം രേഖകളുടെ പരിശോധന പൂർത്തിയാക്കണമെന്നും ജസ്‌റ്റിസ്‌ കെ ബാബു ക്രൈം ബ്രാഞ്ചിന് നിർദ്ദേശം നൽകി.

ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ഇഡി നൽകുന്നില്ലെന്ന് ആരോപിച്ച് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കരുവന്നൂരുമായി ബന്ധപ്പെട്ട് ഇഡി അന്വേഷിക്കുന്ന കേസിനാധാരം ക്രൈം ബ്രാഞ്ച് രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആർ ആണെന്നും ഇതിൽ കുറ്റപത്രം സമർപ്പിക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യമാണെന്നുമാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.

ഈ ആവശ്യവുമായി ഇഡിയെ സമീപിച്ചെങ്കിലും അനുകൂലമായല്ല അവർ പ്രതികരിച്ചത്. ഇഡിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ട് വിചാരണാ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്.

കോടതിയിൽ ഇഡി നൽകിയ 90 രേഖകൾ കൈമാറണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ഈ രേഖകൾ ഫൊറൻസിക് ലാബിലേക്ക് അയക്കാനാണെന്നും ഒപ്പുകൾ ഉൾപ്പടെ പരിശോധിക്കേണ്ടതുണ്ടെന്നും ക്രൈം ബ്രാഞ്ച് വ്യക്‌തമാക്കി. നേരത്തെ, ഫോറൻസിക് ലാബ് ഡയറക്‌ടറേയും അസി.ഡയറക്‌ടറേയും കോടതി സ്വമേധയാ കക്ഷിചേർത്തിരുന്നു.

Most Read| മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE