കശ്‌മീരിൽ വ്യാപക തിരച്ചിൽ; 175 പേർ കസ്‌റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടരുന്നു

അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌. ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്ക് നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുക.

By Senior Reporter, Malabar News
Indian_Army
Rep. Image
Ajwa Travels

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ 175 പേരെ ചോദ്യം ചെയ്യാനായി കസ്‌റ്റഡിയിലെടുത്ത് കശ്‌മീർ പോലീസ്. അനന്ത്‌നാഗ് ജില്ലയിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഇവരെ കസ്‌റ്റഡിയിലെടുത്തത്‌.

ആക്രമണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളറിയുമോ, ഇവർക്ക് നേരിട്ടോ അല്ലാതെയോ ഇതിൽ പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചറിയുക. അതേസമയം, കശ്‌മീരിലുടനീളം വ്യാപക തിരച്ചിൽ തുടരുകയാണ്. ആക്രമണത്തിന്റെ പശ്‌ചാത്തലത്തിലും തീവ്രവാദം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായും സൈന്യം, രാഷ്‌ട്രീയ റൈഫിൾസ്, സിആർപിഎഫ് തുടങ്ങിയ സുരക്ഷാ സേനകളും പോലീസും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

രാപ്പകലില്ലാതെ തിരച്ചിൽ നടപടികൾ ജാഗ്രതയോടെ പുരോഗമിക്കുകയാണ്. തീവ്രവാദികളുടെ സാന്നിധ്യം ഇല്ലാതാക്കുന്നതിനും ജില്ലയെ സുരക്ഷിതമാക്കുന്നതിനുമായി പോലീസ് കോർഡൺ ആൻഡ് സേർച്ച് ഓപ്പറേഷനുകളും (സിഎഎസ്ഒ) പട്രോളിങ്ങും ശക്‌തമാക്കിയിട്ടുണ്ട്.

സംശയാസ്‌പദമായ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി ജില്ലയിലുടനീളം കൂടുതൽ മൊബൈൽ വാഹന ചെക്ക് പോയിന്റുകളും (എംവിസിപി) സ്‌ഥാപിച്ചിട്ടുണ്ട്. സംശയാസ്‌പദമായ എന്തെങ്കിലും പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള പോലീസ് സ്‌റ്റേഷനിൽ റിപ്പോർട് ചെയ്‌ത്‌ സഹകരിക്കണമെന്ന് പൊതുജനങ്ങളോട് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അതിനിടെ, ജലം നൽകിയില്ലെങ്കിൽ ഇന്ത്യക്കെതിരെ യുദ്ധത്തിനിറങ്ങുമെന്ന മുന്നറിയിപ്പുമായി പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഗ്വാജ മുഹമ്മദ് ആസിഫ് രംഗത്തെത്തി. ആണവായുധ ഭീഷണിയാണ് പാക്കിസ്‌ഥാൻ മുഴക്കിയിരിക്കുന്നത്‌. സിന്ധൂനദീജല കരാർ ഇന്ത്യ മരവിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഭീഷണി.

Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE