നിയമ സഭയിലെ കയ്യാങ്കളി കേസ്; വിധി ഇന്ന്

By News Desk, Malabar News
Kerala Assemby Uproar case
Ajwa Travels

തിരുവനന്തപുരം: 2015 ലെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വിധി ഇന്ന്. നിയമസഭക്കുള്ളില്‍ അക്രമം നടത്തി രണ്ടര ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് കേസ്. സിജെഎം കോടതിയാണ് വിധി പറയുക.

2015 മാര്‍ച്ച് 13 ന് അന്നത്തെ ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷം ഉള്‍പ്പെടെ സഭയില്‍ പ്രതിഷേധിച്ചു. സ്പീക്കറുടെ കസേരയടക്കം മറിച്ചിട്ട് നടത്തിയ കോലാഹലത്തില്‍ രണ്ടര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു എന്നാണ് കണക്ക്. ഇത് സംബന്ധിച്ച് നിയമസഭാ സെക്രട്ടറി പരാതി നല്‍കിയിരുന്നു. കന്റോണ്‍മെന്റ് പോലീസ് പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്നത്തെ 6 എംഎല്‍എമാര്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇപ്പോഴത്തെ മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എന്നിവരുള്‍പ്പെടെ 6 പേര്‍ക്കെതിരെയാണ് കേസ്. കെ.അജിത്, കെ.കുഞ്ഞുമുഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് മറ്റ് പ്രതികള്‍. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി.ശിവന്‍കുട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ തടസ ഹരജി നല്‍കിയിരുന്നു. സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വാദം പൂര്‍ത്തിയായതോടെ കേസില്‍ ഇന്ന് വിധി പറയും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE