വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്; കെഎച്ച് സുധീർ ഖാൻ വിജയിച്ചു

83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്‌ഥാനാർഥി കെഎച്ച് സുധീർ ഖാൻ വിജയിച്ചത്. 2902 വോട്ടാണ് സുധീർ ഖാന് ലഭിച്ചത്.

By Senior Reporter, Malabar News
Bihar
Rep. Image
Ajwa Travels

തിരുവനന്തപുരം: കോർപറേഷനിലെ എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ വിഴിഞ്ഞം തിരിച്ചുപിടിച്ച് യുഡിഎഫ്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്‌ഥാനാർഥി കെഎച്ച് സുധീർ ഖാൻ വിജയിച്ചു. 2902 വോട്ടാണ് സുധീർ ഖാന് ലഭിച്ചത്. ഇതോടെ തിരുവനന്തപുരം കോർപറേഷനിൽ യുഡിഎഫ് സീറ്റ് നില 20 ആയി.

എൽഡിഎഫ് സ്‌ഥാനാർഥി എൻ. നൗഷാദിന് 2819 വോട്ടും എൻഡിഎ സ്‌ഥാനാർഥി സർവശക്‌തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. സിപിഎം മുൻ കൗൺസിലറും എൽഡിഎഫ് വിമതനുമായ എൻഎ റഷീദ് 118 വോട്ട് നേടിയത് എൽഡിഎഫിന് വൻ തിരിച്ചടിയായി. യുഡിഎഫ് വിമതനായി കളത്തിലിറങ്ങിയ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി നിസാൻ ഹുസൈൻ 494 വോട്ട് സ്വന്തമാക്കി.

കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു. മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്‌ഥാനാർഥി വിജയിച്ചു. സുബൈദയാണ് 222 വോട്ടുകൾക്ക് വിജയിച്ചത്. സുബൈദക്ക് 501 വോട്ടും സ്വതന്ത്ര സ്‌ഥാനാർഥിക്ക് 279 വോട്ടുകളും ലഭിച്ചു. ബിജെപിക്ക് സ്‌ഥാനാർഥിക്ക് ആകെ 14 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.

എറണാകുളം പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡിൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഎം വിജയിച്ചു. 221 വോട്ടുകൾക്കാണ് സിപിഎം സ്‌ഥാനാർഥി സിബി രാജീവ് വിജയിച്ചത്. കോൺഗ്രസ് സ്‌ഥാനാർഥി ജോസ് ടി.പിക്ക് 337 വോട്ടുകളാണ് ലഭിച്ചത്.

Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE