സസ്‌പെൻഷനിലുള്ള രജിസ്ട്രാർ എങ്ങനെ ഫയൽ അയക്കും? ഒപ്പിടാതെ തിരിച്ചയച്ച് വിസി

എന്നാൽ, രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ. മിനി കാപ്പൻ അയച്ച 25 ഇ-ഫയലുകളിൽ വിസി ഒപ്പുവെച്ചു.

By Senior Reporter, Malabar News
kerala university
Ajwa Travels

തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് അയവില്ല. വിസി സസ്‌പെൻഡ് ചെയ്യുകയും സിൻഡിക്കേറ്റ് തിരിച്ചെടുക്കുകയും ചെയ്‌ത രജിസ്ട്രാർ ഡോ. കെഎസ് അനിൽകുമാറും, വിസി രജിസ്‌ട്രാറുടെ പൂർണ ചുമതല നൽകിയ പ്ളാനിങ് ഡയറക്‌ടർ ഡോ. മിനി ഡിജോ കാപ്പനും ഒരേസമയം രജിസ്ട്രാർ കസേരയിലിരുന്ന് ഫയലുകൾ പരിശോധിച്ച് തുടങ്ങിയതോടെയാണ് സർവകലാശാലയിൽ കേട്ടുകേൾവിയില്ലാത്ത ഭരണപ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്.

അതിനിടെ, ഡോ. കെഎസ് അനിൽ കുമാർ പരിശോധിച്ച് അയച്ച മൂന്ന് ഫയലുകൾ വിസി ഡോ. മോഹനൻ കുന്നുമ്മൽ ഒപ്പിടാതെ തിരിച്ചയച്ചു. സസ്‌പെൻഷനിലുള്ള രജിസ്ട്രാർക്ക് എങ്ങനെയാണ് ഫയൽ പരിശോധിച്ച് അയക്കാൻ കഴിയുക എന്ന കുറിപ്പോടെയാണ് വിസി ഫയലുകൾ മടക്കിയത്. എന്നാൽ, ഡോ. മിനി കാപ്പൻ അയച്ച 25 ഇ-ഫയലുകളിൽ വിസി ഒപ്പുവെച്ചു.

അനിൽ കുമാർ പരിശോധിക്കുന്ന ഫയലുകൾ തനിക്ക് അയക്കരുതെന്ന് വിസി ജോയിന്റ് രജിസ്ട്രാർക്ക് നിർദ്ദേശം നൽകിയിരുന്നു. അത്യാവശ്യ ഫയലുകൾ ആണെങ്കിൽ നേരിട്ട് അയക്കാനും വിസി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, സർവകലാശാലയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റിലെ ബിജെപി അനുകൂല അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ്.

സർവകലാശാലയിൽ സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും കേന്ദ്രസേനയുടെ സഹായം വേണമെന്നും ഇവർ കോടതിയിൽ ആവശ്യപ്പെടും. രജിസ്ട്രാർ രേഖകൾ കടത്താൻ സാധ്യതയുണ്ടെന്നും ഇവർ പറയുന്നു. അതേസമയം, അനിൽ കുമാർ ഇന്നും ഓഫീസിലെത്തി.

Most Read| ‘നാലാം ക്ളാസിലെ അടിക്ക് 62ആം വയസിൽ തിരിച്ചടി’; ഇത് കാസർഗോഡൻ പ്രതികാരം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE