കിഫ്‌ബി; ആരോപണങ്ങൾ നിയമസഭ തള്ളിയത്, സിഎജിക്കെതിരെ മന്ത്രി

By News Desk, Malabar News
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബിയ്‌ക്കെതിരായ സിഎജി പരാമർശം നിയമസഭ തള്ളിയതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സിഎജി നിലപാടിൽ രാഷ്‌ട്രീയമുണ്ടോ എന്ന് പറയാനാകില്ല. ഒരിക്കൽ തള്ളിയ കാര്യം വീണ്ടും വരുന്നത് എന്തുകൊണ്ടാണെന്ന് ആർക്കും ഊഹിക്കാം. നിയമം അനുസരിച്ചാണ് കിഫ്‌ബിയുടെ പ്രവർത്തനമെന്നും മന്ത്രി പറഞ്ഞു.

സിഎജിക്കെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു. നിയമസഭ ചർച്ച ചെയ്‌ത്‌ തള്ളിയ ആരോപണങ്ങളാണ് സിഎജി ഉന്നയിച്ചത്. ബാധ്യതകൾ വരുന്ന നിർമാണം കിഫ്‌ബി ഏറ്റെടുക്കുന്നില്ല. കേന്ദ്രവും മറ്റ് സംസ്‌ഥാനങ്ങളും സമാന രീതിയിൽ കടമെടുക്കുന്നുണ്ടെന്നും തോമസ് ഐസക്ക് പറഞ്ഞു.

അതേസമയം, പ്രളയം സർക്കാർ സൃഷ്‌ടിച്ചതെന്ന പ്രതിപക്ഷ നിലപാട് ശരിവെക്കുന്നതാണ് സിഎജി റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജനങ്ങളുടെ ജീവനും സ്വത്തും നഷ്‌ടപ്പെട്ടതിൽ സർക്കാർ ഉത്തരം പറയണം. കുറ്റക്കാരെ സർക്കാർ സംരക്ഷിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ധനസ്‌ഥിതിയിലെ ഭയാനക ചിത്രം സിഎജി ചൂണ്ടിക്കാണിക്കുമ്പോഴാണ് ഭീമമായ കടമെടുത്ത് സർക്കാർ സിൽവർ ലൈനുമായി മുന്നോട്ട് പോകുന്നതെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി.

Also Read: ജോജുവിന്റെ കാർ തകർത്ത കേസ്; രണ്ട് പ്രതികൾക്കു കൂടി ജാമ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE