കൊട്ടിയത്ത് നിർമാണത്തിലുള്ള ദേശീയപാത ഇടിഞ്ഞുതാണു; സർവീസ് റോഡിൽ വിള്ളൽ

കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയാണ് ഇടിഞ്ഞുതാണത്. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി.

By Senior Reporter, Malabar News
Kollam-Road-Collapse
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണഭിത്തി സർവീസ് റോഡിലേക്ക് ഇടിഞ്ഞുതാണ നിലയിൽ (Image Courtesy: Malayalam TV9)
Ajwa Travels

കൊല്ലം: കൊട്ടിയം മൈലക്കാടിന് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഇടിഞ്ഞുതാണു. ദേശീയപാതയുടെ പാർശ്വഭിത്തി താഴെ സർവീസ് റോഡിലേക്ക് ഇടിഞ്ഞു താഴുകയായിരുന്നു. ഇതേത്തുടർന്ന് സർവീസ് റോഡിൽ വിള്ളലുണ്ടായി. സ്‌കൂൾ ബസും മൂന്ന് കാറുകളും തകർന്ന സർവീസ് റോഡിലെ വിള്ളലിൽ കുടുങ്ങി.

വൈകീട്ട് 3.55 ഓടെയായിരുന്നു സംഭവം. 30 മീറ്ററോളം നീളത്തിലാണ് ദേശീയപാതയുടെ പാർശ്വഭിത്തി ഇടിഞ്ഞത്. 30ഓളം കുട്ടികളുമായി സ്‌കൂൾ ബസ് കടന്നുപോകുമ്പോഴായിരുന്നു അപകടം. കുട്ടികളെയും മറ്റു വാഹനങ്ങളിൽ ഉണ്ടായിരുന്നവരെയും പരിക്കില്ലാതെ രക്ഷപ്പെടുത്തി. വിണ്ടുകീറിയ റോഡിൽ നിന്ന് വാഹനങ്ങൾ മാറ്റാൻ പറ്റാത്ത സാഹചര്യമാണ്.

സർവീസ് റോഡിന് പുറത്തും നിലം വിണ്ടുകീറിയിട്ടുണ്ട്. അപകട സ്‌ഥലത്ത്‌ ഉയരത്തിലാണ് ആറുവരിപ്പാത കടന്നുപോകുന്നത്. മണ്ണിട്ട് ഉയർത്തി നിർമാണം നടക്കുന്നതിനാൽ ഇരുഭാഗത്തേയും സർവീസ് റോഡുകൾ വഴിയായിരുന്നു ഇവിടെ ഗതാഗതം. സർവീസ് റോഡ് തകർന്നതോടെ ഗതാഗതം ഒരുവശത്തുകൂടി മാത്രമാണ് നടക്കുന്നത്. സ്‌ഥലത്ത്‌ വലിയ ഗതാഗതക്കുരുക്കുണ്ടായി.

അതേസമയം, റോഡ് ഇടിഞ്ഞ സംഭവത്തിൽ അടിയന്തിര റിപ്പോർട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപ്പോർട് സമർപ്പിക്കാനാണ് നിർദ്ദേശം.

Most Read| ഇൻഡിഗോയ്‌ക്ക് ആശ്വാസം; ഡ്യൂട്ടി ചട്ടത്തിൽ ഇളവ് പ്രഖ്യാപിച്ച് ഡിജിസിഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE