വിദ്യാർഥികൾക്ക് അനധികൃത സഹായം, പ്രചാരണം അടിസ്‌ഥാന രഹിതം; അധ്യാപകന് സസ്‌പെൻഷൻ

അധ്യാപകരെയും വിദ്യാർഥികളെയും അപമാനിക്കാൻ ശ്രമിച്ചു എന്നും അധ്യാപകരുടെ ഗ്രൂപ്പിൽ വന്ന സന്ദേശം ചോർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നുമാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാരണം.

By Senior Reporter, Malabar News
Suspension of teacher
Representational Image
Ajwa Travels

കോഴിക്കോട്: വടകര വില്യാപ്പള്ളി എംജെ വിഎച്ച്എസ്എസ് സ്‌കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനധികൃതമായി സഹായം ചെയ്‌തു നൽകുന്നതായി ബന്ധപ്പെട്ടുള്ള ശബ്‌ദ സന്ദേശം പുറത്തു വന്നതിന് പിന്നാലെ സ്‌കൂളിലെ അധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. എം സുലൈമാനെയാണ് സ്‌കൂൾ മാനേജ്മെന്റ് സസ്‌പെൻഡ് ചെയ്‌തത്‌.

അധ്യാപകരെയും വിദ്യാർഥികളെയും അപമാനിക്കാൻ ശ്രമിച്ചു എന്നും അധ്യാപകരുടെ ഗ്രൂപ്പിൽ വന്ന സന്ദേശം ചോർത്തി തെറ്റായ രീതിയിൽ പ്രചരിപ്പിച്ചുവെന്നുമാണ് അധ്യാപകനെ സസ്‌പെൻഡ് ചെയ്യാൻ കാരണം. കുട്ടികളെ അനധികൃതമായി സഹായിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തിയിരുന്നതായി സൂചിപ്പിക്കുന്ന ശബ്‌ദ സന്ദേശമാണ് പുറത്തുവന്നത്.

സംഭവത്തെ കുറിച്ച് വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ, പ്രചാരണം അടിസ്‌ഥാന രഹിതമാണെന്നാണ് സ്‌കൂൾ മാനേജ്മെന്റ് വ്യക്‌തമാക്കിയത്‌. പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് ലഭിച്ച ആളില്ലാ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ സ്‌കൂളിനെതിരെ പ്രചാരണം നടക്കുന്നത്.

പരീക്ഷയുടെ ഇടവേളകളിലും പരീക്ഷ നടക്കുന്ന ദിവസങ്ങളിലും രാവിലെ 8.30 മുതൽ ഒമ്പത് വരെ സംശയ നിവാരണത്തിനായി അധ്യാപകർ സ്‌കൂളിലെത്താറുണ്ട്. ഇതിനെ വളച്ചൊടിച്ച് അനധികൃതമായി സഹായം നടത്തുന്നുവെന്ന് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് സ്‌കൂൾ അധികൃതർ അറിയിച്ചത്.

Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE