മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്

By Desk Reporter, Malabar News
KSU March
Rep. Image
Ajwa Travels

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് ഹോസ്‌റ്റലിലേക്ക് കെഎസ്‍യു മാർച്ച്. കഴിഞ്ഞ ദിവസം കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐക്കാർ മർദ്ദിച്ചെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്. നിലവിൽ സംഘർഷ സാധ്യതകൾ ഇല്ല.

എറണാകുളം ഡിസിസി ഓഫിസിൽ നിന്നും ആരംഭിച്ച മാർച്ച് മഹാരാജാസ് കോളേജ് ഹോസ്‌റ്റലിന് മുന്നിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞു. കെഎസ്‍യു പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കെഎസ്‍യു പ്രവർത്തകരെ ആക്രമിച്ച എസ്എഫ്ഐ പ്രവർത്തകർ കോളേജ് ഹോസ്‌റ്റലിൽ ഉണ്ടെന്നും അവരെ അറസ്‌റ്റ് ചെയ്യണമെന്നുമാണ് കെഎസ്‍യുവിന്റെ ആവശ്യം.

അതേസമയം, വിദ്യാർഥി സംഘർഷത്തെ തുടർന്ന് എറണാകുളം മഹാരാജാസ് കോളേജ് രണ്ടാഴ്‌ചത്തേക്ക് അടച്ചു. ഇന്ന് ചേർന്ന കോളേജ് കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മഹാരാജാസ് കോളേജിൽ സംഘർഷമുണ്ടായത്.

ഇന്നലെ വൈകിട്ട് എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതേത്തുടർന്ന് 10 പേർക്ക് പരുക്കേറ്റു. ഒരു വിദ്യാർഥിയുടെ തലക്ക് സാരമായ പരിക്കുണ്ട്. ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പസിൽ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രകടനത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകരും കെഎസ്‍യു പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയും ആയിരുന്നു.

Most Read:  മുല്ലപ്പെരിയാർ; ഹരജികളിലെ അന്തിമ വാദം ഫെബ്രുവരിയിൽ ആരംഭിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE