അട്ടപ്പാടിയിലെ ഭൂമി തർക്കം; പ്രതിഷേധത്തിന് ഒരുങ്ങി ആദിവാസികൾ

By Trainee Reporter, Malabar News
Land dispute in Attappadi
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നൽകുന്നതുമായി ബന്ധപ്പെട്ട് വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ തുടരുന്നു. വനാവകാശ നിയമപ്രകാരം അട്ടപ്പാടിയിൽ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനെച്ചൊല്ലിയുള്ള റവന്യൂ-വനംവകുപ്പുകളുടെ തർക്കമണ് രൂക്ഷമായത്. ഇതേ തുടർന്ന് ആദിവാസികൾ പ്രതിഷേധം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മതിയായ ഭൂമി കണ്ടെത്തിയിട്ടും തടസം നിൽക്കുന്ന വനംവകുപ്പ് സമീപനം അവസാനിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അട്ടപ്പാടിയിലെ ആദിവാസികൾക്കായി കണ്ടെത്തിയ ഭൂമി കാലതാമസം വരുത്താതെ എത്രയും പെട്ടെന്ന് അനുവദിക്കണമെന്ന് ജില്ലാ കളക്‌ടർ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ ആവില്ലെന്ന് മണ്ണാർക്കാട് ഡിഎഫ്ഒ നിലപാട് അറിയിച്ചതോടെയാണ് ഭൂമി സംബന്ധമായ പ്രശ്‌നത്തിന് തുടക്കമായത്. കണ്ടെത്തിയ ഭൂമി നിബിഡ വനമാണെന്നും ഇത് പാരിസ്‌ഥിതിക പ്രശ്‍നങ്ങൾ ഉണ്ടാക്കുമെന്നായിരുന്നു ഡിഎഫ്ഒയുടെ വാദം. ഇതിനെച്ചൊല്ലി റവന്യൂ-വനംവകുപ്പുകളുടെ തർക്കം എങ്ങുമെത്താതെ കിടക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ആദിവാസികൾ സംഘടിക്കുന്നത്. വിപുലമായ കൺവെൻഷനുകൾ വിളിച്ച് ചേർത്ത് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തടഞ്ഞുവെച്ച 436 കൈവശാവകാശ രേഖകൾ ഉടൻ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുക, അട്ടപ്പാടിയിലെ എല്ലാ ഊരുകളും വനാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക, വനാവകാശ നിയമപ്രകാരം ലഭിച്ച ഭൂമിയിലും ആദിവാസി ഭൂമിയിലും തുടരുന്ന ജെണ്ട കെട്ടൽ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ആവശ്യം.

Most Read: വാഹനങ്ങൾ തകർത്ത് മോഷണശ്രമം; സംഭവം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE