അപകീർത്തി പരാമർശം പാടില്ല; മമതക്ക് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

ഇക്കഴിഞ്ഞ ജൂൺ 28നാണ് മമതാ ബാനർജിക്കെതിരെ ഗവർണർ സിവി ആനന്ദ ബോസ്‌ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്‌.

By Trainee Reporter, Malabar News
'Murder is not justified, but ...'; Mamata Banerjee in the Bengal conflict
Ajwa Travels

കൊൽക്കത്ത: ബംഗാൾ ഗവർണർ സിവി ആനന്ദ ബോസിനെതിരായ അപകീർത്തി പരാമർശത്തിൽ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. ഗവർണർക്കെതിരെ മമതാ ബാനർജിയോ തൃണമൂൽ കോൺഗ്രസോ അപകീർത്തിപരമോ തെറ്റായതോ ആയ പരാമർശങ്ങൾ നടത്താൻ പാടില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി കർശന നിർദ്ദേശം നൽകി.

ഗവർണറുടെ പരാതിയിലാണ് ഹൈക്കോടതി താൽക്കാലിക ഉത്തരവ്. ജസ്‌റ്റിസ്‌ കൃഷ്‌ണ റാവുവിന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നടപടി. ഓഗസ്‌റ്റ് 14 വരെയാണ് ഉത്തരവിന്റെ കാലാവധി. ഗവർണറുടേത് ഭരണഘടനാ പദവിയാണെന്നും വ്യക്‌തിപരമായ ആക്രമണത്തിലേക്ക് പോകരുതെന്നും കോടതി പരാമർശിച്ചു.

ഇക്കഴിഞ്ഞ ജൂൺ 28നാണ് മമതാ ബാനർജിക്കെതിരെ ഗവർണർ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത്‌. രാജ്ഭവൻ സന്ദർശിക്കാൻ ഭയമാണെന്ന് സ്‌ത്രീകൾ പരാതിപ്പെട്ടെന്ന മമതയുടെ ആരോപണത്തിന് പിന്നാലെയാണ് പരാതി നൽകിയത്. ജൂൺ 27ന് സംസ്‌ഥാന സെക്രട്ടറിയേറ്റിലെ അഡ്‌മിനിസ്‌ട്രേറ്റീവ് യോഗത്തിലാണ് ഇക്കാര്യം മമത ആരോപിച്ചത്.

Most Read| പൂക്കോട് വെറ്ററിനറി സർവകലാശാല; പുതിയ വിസിക്കായി സേർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE