കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസ്; അറ്റൻഡറെ പിരിച്ചുവിട്ടു

അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്.

By Senior Reporter, Malabar News
Medical College Sexual Assault Case
Rep. Image
Ajwa Travels

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിലെ പ്രതിയെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അറ്റൻഡർ എഎം ശശീന്ദ്രനെയാണ് പിരിച്ചുവിട്ടത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പലാണ് നടപടിയെടുത്തത്. 2023 മാർച്ച് 18നാണ് സംഭവം.

തൈറോയ്‌ഡ് ശസ്‌ത്രക്രിയക്ക്‌ ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയെ അറ്റൻഡർ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ശസ്‌ത്രക്രിയയ്‌ക്ക് ശേഷം യുവതിയെ സ്‌ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിച്ചപ്പോഴായിരുന്നു സംഭവം.

സർജിക്കൽ ഐസിയുവിൽ യുവതിയെ കൊണ്ടുവന്ന ശേഷം മടങ്ങിയ അറ്റൻഡർ കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുവന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്‌ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം അവിടെയായിരുന്നു. ഈ സമയത്തായിരുന്നു പീഡനം.

ശസ്‌ത്രക്രിയക്ക്‌ ശേഷം മയക്കം പൂർണമായി മാറാത്ത യുവതി പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. മെഡിക്കൽ കോളേജ് അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സംഭവത്തിന് ശേഷം അതിജീവിത നിരന്തരം നിയമപോരാട്ടത്തിൽ ആയിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു.

Most Read| ഗാസ നഗരത്തെ ഏറ്റെടുക്കും; പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ കാബിനറ്റ് അനുമതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE