വൈദ്യ പരിശോധനാ ഫലം പുറത്ത്; അഭയാ കേസ് പ്രതികളെ ജയിലിലേക്ക് മാറ്റി

By News Desk, Malabar News
Abhaya case
Sister Sephy, Fr. Kottoor
Ajwa Travels

തിരുവനന്തപുരം: വൈദ്യപരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെ സിസ്‌റ്റർ അഭയ കൊലക്കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂരിനെയും സിസ്‌റ്റർ സെഫിയെയും ജയിലിലേക്ക് മാറ്റി. സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടത്തിയ പരിശോധനയിൽ ഇരുവർക്കും കോവിഡ് നെഗറ്റീവാണ്.

അതേസമയം, കേസിൽ ശിക്ഷാ വിധി നാളെയാണ്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോടതി നടപടികൾ ആരംഭിച്ചത്. അധികം വൈകാതെ തന്നെ ഫാ.കോട്ടൂരും സിസ്‌റ്റർ സെഫിയും കുറ്റക്കാരാണെന്ന വിധി കോടതി പ്രസ്‌താവിച്ചു. വിധി കേട്ട് കോട്ടൂർ യാതൊരു വികാരഭേദങ്ങളും ഇല്ലാതെ കോടതി മുറിയിൽ നിന്നപ്പോൾ സിസ്‌റ്റർ സെഫി പൊട്ടിക്കരഞ്ഞു. താൻ നിരപരാധിയാണെന്ന് ഫാ.കോട്ടൂർ മാദ്ധ്യമങ്ങളോട് ആവർത്തിച്ചു.

Also Read: ‘നീതി കിട്ടിയില്ലേ എനിക്ക് അതുമതി’; സിസ്‌റ്റര്‍ അഭയ കേസ് വിധിയില്‍ അടയ്‌ക്കാ രാജു

അഭയാ കേസ് വിധിയുടെ പശ്‌ചാത്തലത്തിൽ കോട്ടയത്തെ ക്‌നാനായ സഭാ ആസ്‌ഥാനത്ത് പോലീസ് സുരക്ഷ ശക്‌തമാക്കിയിട്ടുണ്ട്. സഭാ നേതൃത്വം ഇതുവരെ കോടതി വിധിയോട് പ്രതികരിച്ചിട്ടില്ല. ഉച്ചക്ക് ശേഷം സഭയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE