മിഥുന് യാത്രയേകി വീടും നാടും; തേങ്ങലടങ്ങാതെ വിളന്തറ ഗ്രാമം

മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്.

By Senior Reporter, Malabar News
Mithun Funeral

കൊല്ലം: വിളന്തറയിലെ വീട്ടിലെത്തിച്ച മിഥുന്റെ സംസ്‌കാര ചടങ്ങുകകൾ പൂർത്തിയായി. മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്‌തത്. വീട്ടുവളപ്പിൽ തന്നെയാണ് സംസ്‌കാരം. അമ്മ സുജ മകനെ ചേർത്തുപിടിച്ച് അന്ത്യചുംബനം നൽകിയത് കണ്ടുനിന്നവർക്കെല്ലാം നൊമ്പരക്കാഴ്‌ചയായി.

കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്‌ഞലി ഏറ്റുവാങ്ങിയാണ് മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളിൽ നിന്ന് വിളന്തറയിലെ വീട്ടിലെത്തിച്ചത്. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ കടൽകടന്ന് എത്തിയ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ നാടിനെയും തീരാദുഃഖത്തിലാക്കി.

സുജിനെ ചേർത്ത് പിടിച്ച് മിഥുന്റെ മൃതദേഹത്തിനരികെ ഇരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. അവരും ഒപ്പം കരഞ്ഞു. മിഥുനെ കണ്ട് അലമുറയിട്ട് കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി. മിഥുനെ കാണാൻ നാടൊന്നാകെ വിളന്തറയിലെ വീട്ടിലെത്തിയിരുന്നു.

ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും 11 മണിയോടെയാണ് വിലാപയാത്രയായി മിഥുന്റെ മൃതദേഹം തേവലക്കര സ്‌കൂളിൽ എത്തിച്ചത്. ഉച്ചയ്‌ക്ക് ഒരുമണിവരെ പൊതുദർശനം തുടർന്നു. പിന്നീടാണ് വീട്ടിലേക്ക് കൊണ്ടുപോയത്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമിച്ച സൈക്കിൾ ഷെഡിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് വ്യാഴാഴ്‌ച മിഥുൻ മരിച്ചത്.

Most Read| ഇന്ത്യ-പാക്ക് സംഘർഷത്തിൽ 5 ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടു; ട്രംപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE