നിലമ്പൂരിൽ മോഹൻ ജോർജ് ബിജെപി സ്‌ഥാനാർഥി; മുൻ കേരള കോൺഗ്രസ് നേതാവ്

നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ സ്വദേശിയുമായ മോഹൻ ജോർജ്, കേരള കോൺഗ്രസ് മുൻ നേതാവാണ്.

By Senior Reporter, Malabar News
BJP Candidate Mohan George
മോഹൻ ജോർജ്
Ajwa Travels

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ബിജെപി സ്‌ഥാനാർഥിയായി മോഹൻ ജോർജ് മൽസരിക്കും. ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ് പ്രഖ്യാപനം നടത്തിയത്. നിലവിൽ മഞ്ചേരി കോടതിയിലെ അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ്. മാർത്തോമാ സഭാ പ്രതിനിധിയും ചുങ്കത്തറ സ്വദേശിയുമായ മോഹൻ ജോർജ്, കേരള കോൺഗ്രസ് മുൻ നേതാവാണ്.

നിലവിൽ ബിജെപി അംഗമല്ലാത്ത മോഹൻ ജോർജ് താമസിയാതെ പാർട്ടി അംഗത്വം ഏറ്റെടുക്കുമെന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ചിഹ്‌നത്തിൽ തന്നെയാവും മോഹൻ ജോർജ് നിലമ്പൂരിൽ മൽസരത്തിന് ഇറങ്ങുക. കഴിഞ്ഞദിവസം ബിജെപി നേതൃത്വം തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൽസരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മോഹൻ ജോർജ് പ്രതികരിച്ചു. നിലമ്പൂരിൽ ശക്‌തമായ മൽസരം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരിൽ മൽസരിക്കാൻ ബിഡിജെഎസിൽ ബിജെപി സമ്മർദ്ദം ചെലുത്തിയിരുന്നു. ബിജെപി മൽസരിച്ചാൽ തദ്ദേശ തിരഞ്ഞെടുപ്പിന് പാർട്ടി തുടങ്ങിവെച്ച തയ്യാറെടുപ്പുകളെ ബാധിക്കുമെന്നും അതിനാൽ ബിഡിജെഎസ് തന്നെ ആ ദൗത്യം ഏറ്റെടുക്കണമെന്നുമാണ് ബിജെപി ആവശ്യപ്പെട്ടത്. പിന്നീട് ചർച്ചകൾക്ക് ശേഷം സ്‌ഥാനാർഥിയെ നിർത്താൻ ബിജെപി തീരുമാനിക്കുകയായിരുന്നു.

നിലമ്പൂരിൽ കളം നിറഞ്ഞിരിക്കുകയാണ്. യുഡിഎഫ് സ്‌ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തും എൽഡിഎഫ് സ്‌ഥാനാർഥിയായി എം സ്വരാജുമാണ് മൽസരിക്കുന്നത്. തൃണമൂൽ കോൺഗ്രസിനായി പിവി അൻവറും മൽസരിക്കുന്നുണ്ട്. ഇതോടെ, നിലമ്പൂരിൽ മൽസരം ശക്‌തമാകുമെന്നാണ് വിലയിരുത്തൽ.

Most Read| 9 കോടി വർഷം ചരിത്രമുള്ള അപൂർവ മരം! ഇപ്പോൾ ഉള്ളത് ഇംഗ്ളണ്ടിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE