മകളെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം അമ്മ ജീവനൊടുക്കി; ദാരുണ സംഭവം എടപ്പാളിൽ

മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന (33) എന്നിവരാണ് മരിച്ചത്.

By Senior Reporter, Malabar News
crime news
Representational Image

മലപ്പുറം: എടപ്പാളിൽ ഭിന്നശേഷിക്കാരിയായ മകളെ വീപ്പയിലെ വെള്ളത്തിൽ മുക്കിക്കൊന്ന ശേഷം മാതാവ് ആത്‍മഹത്യ ചെയ്‌തു. മലപ്പുറം എടപ്പാൾ മാണൂരിലാണ് ദാരുണ സംഭവം. മാണൂർ പറക്കുന്ന് പുതുക്കുടി ഹൗസിൽ അനിതകുമാരി (58), മകൾ അഞ്‌ജന (33) എന്നിവരാണ് മരിച്ചത്.

സെറിബ്രൽ പാൾസി രോഗം ബാധിച്ച മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം അനിതകുമാരി വീടിന് പുറത്തെ മരത്തിൽ തൂങ്ങിമരിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. മകൻ ജോലിക്ക് പോയ സമയത്താണ് സംഭവം.

അനിതകുമാരിയുടെ ഭർത്താവ് ഒരുമാസം മുൻപ് മരിച്ചിരുന്നു. ഈ സംഭവത്തിൽ ഇവർ വിഷാദത്തിൽ ആയിരുന്നു. കൂടാതെ, മകളുടെ രോഗത്തിന് ചികിൽസ കിട്ടാതിരുന്നതും അനിതകുമാരിയെ മാനസികമായി അലട്ടിയിരുന്നതായും പോലീസ് പറയുന്നു. കുറ്റിപ്പുറം പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചു.

Most Read| ശബരിമല സ്വർണക്കൊള്ള; കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചേർത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE